പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം
മലപ്പുറം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നു ആൾ മരിച്ചു. തൃശ്ശൂർ ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടിയാണ് (58) മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് പള്ളിയിലെ നേർച്ചയ്ക്കിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഇടഞ്ഞത്. കൃഷ്ണൻകുട്ടിയെ തുമ്പിക്കൈയ്ക്കും കൊമ്പിനും ഇടയിൽ തൂക്കിയെടുത്ത് ഉയർത്തി താഴേക്ക് എറിയുകയായിരുന്നു. അടുത്തു നിൽക്കുന്ന ആളുകൾ ഇയാളെ വലിച്ച് മാറ്റിയപ്പോഴേക്കും ആന ശാന്തനായി.
പോത്തന്നൂർ ആലുക്കൽ ഹംസ എന്ന ആളെയും ആന തുമ്പിക്കൈ കൊണ്ട് പിടിച്ചെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റ് നാല് ആനകളെ ഉടൻ തന്നെ സംഭവ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഡ്രൈവിംഗ് സ്കൂൾ ടീച്ചറായ പ്രേമയാണ് കൃഷ്ണൻകുട്ടിയുടെ ഭാര്യ. മക്കൾ: അജിത്ത്, അഭിജിത്ത്.
advertisement
അതേസമയം ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോർട്ട് തേടി. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിൽ അടക്കം വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
January 10, 2025 2:58 PM IST