18 വർഷമായി അരയ്ക്ക് താഴെ തളർന്നു കിടക്കുന്നയാൾ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു

Last Updated:

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാലക്കാട് മലമ്പുഴയിൽ  18 വർഷമായി  അരയ്ക്ക് താഴെ തളർന്നു കിടന്നയാൾ തീപ്പൊള്ളലേറ്റ് മരിച്ചു. മലമ്പുഴ നാലാം വാർഡിൽ മനക്കൽക്കാട് പവിത്രം വീട്ടിൽ പ്രസാദ് (43) ആണ് മരിച്ചത്.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  അപകട സമയത്ത് വീട്ടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛൻ വാസവും സഹോദരനും പ്രമോദും പുറത്തുപോയ സമയത്താണ് അപകടം നടന്നത്. 18 വർഷം മുൻപ് ഒരു അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് പ്രസാസിന്റെ അരയ്ക്ക് താഴെ തളർന്നത്.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി വീടിൻറെ ജനാലയുടെ ചില്ല് തകർത്താണ് തീയണച്ചത്. ഉടൻതന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
18 വർഷമായി അരയ്ക്ക് താഴെ തളർന്നു കിടക്കുന്നയാൾ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement