മത്സ്യത്തൊഴിലാളികൾക്ക് രക്ഷാകവചം ഒരുക്കി മറൈൻ ആംബുലൻസുകൾ കടൽപ്പരപ്പിലേക്ക്
Last Updated:
കൊച്ചിൻ ഷിപ് യാർഡിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ചു
എറണാകുളം: മത്സ്യബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളിൽ അതിവേഗത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ സഹായകമാവുന്ന അത്യാധുനിക മറൈൻ ആംബുലൻസ് 'പ്രത്യാശ, കാരുണ്യ' എന്നിവയുടെ പ്രവർത്തന ഉത്‌ഘാടനം ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു.
കടൽ സമ്പത്തിന്റെ ശോഷണം തീരത്തിന് പ്രതിസന്ധി ഉയരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിൽ പരിശീലനം നൽകുന്നത് വഴി ആഴക്കടൽ മത്സ്യസമ്പത്തു ഉപയോഗിക്കാൻ സാധിക്കും. ആഴക്കടൽ മൽസ്യബന്ധനം തൊഴിലാളികളെ പരിശീലിപ്പിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 10 മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മൽസ്യബന്ധനയാനങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ നിർമാണക്കരാർ ഫെബ്രുവരിയിൽ ഒപ്പിടും. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സാങ്കേതികവിദ്യയിലുള്ള പരിശീനപരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്തു.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]ആദ്യ അത്യാധുനിക മറൈൻ ആംബുലൻസ് 'പ്രതീക്ഷ'യുടെ പ്രവർത്തന ഉത്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഓഗസ്റ്റിൽ നിർവഹിച്ചിരുന്നു. കേരള തീരത്തെ മൂന്ന് മേഖലകൾ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആയിരിക്കും മറൈൻ ആംബുലൻസിന്റെ പ്രവർത്തനം. അപകടത്തിൽപ്പെടുന്നവർക്ക് ദുരന്തമുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം അതിവേഗം കരയിലെത്തിക്കാൻ ഈ ആംബുലൻസുകൾ സഹായിക്കും.
advertisement
23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള ഈ ആംബുലൻസുകളിൽ 10 പേരെ വരെ ഒരേ സമയം കിടത്തി ചികിൽസിക്കാൻ സാധിക്കും. 700 എച്ച് പി വീതമുള്ള രണ്ട് സ്‌കാനിയ എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭ്യമാകും. പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, 24 മണിക്കൂർ പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്റ്റാഫിന്റെ സേവനം, മോർച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്ഡ് നാവിഗേഷൻ കോർപറേഷൻ ആണ് സാങ്കേതിക ജീവനക്കാരുടെ സേവനം നൽകുന്നത്.
advertisement
2018 മെയ് 31നാണ് മറൈൻ ആംബുലൻസുകളുടെ നിർമാണത്തിനായി കൊച്ചിൻ ഷിപ് യാർഡുമായി സർക്കാർ കരാറിൽ ഏർപ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി വീതം 18.24 കോടിയാണ് പദ്ധതിയുടെ അടങ്കൽ തുക. ഓഖി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഒരു ബോട്ടിന്റെ പൂർണമായ നിർമാണ ചെലവ് ബി പി സി എലും ഒരു ബോട്ടിന്റെ പകുതി നിർമാണ ചെലവ് കൊച്ചിൻ ഷിപ് യാർഡും അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ബോട്ട് നിർമാണത്തിന് സാങ്കേതിക ഉപദേശം നൽകിയത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സി. ഐ. എഫ്. ടി ആണ്.
advertisement
കൊച്ചിൻ ഷിപ് യാർഡിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, എം എൽ എമാരായ എസ് ശർമ, കെ ജെ മാക്സി, ജോൺ ഫെർണാണ്ടസ്, ഫിഷറീസ് ഡയറക്ടർ സി എ ലത, ഫിഷറീസ് അഡീഷണൽ ഡയറക്ടർ ആർ സന്ധ്യ, കൊച്ചിൻ ഷിപ് യാർഡ് ചെയർമാൻ ആൻഡ് എം ഡി മധു എസ് നായർ, ഓപ്പറേഷൻസ് ഡയറക്ടർ എൻ വി സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 28, 2021 7:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മത്സ്യത്തൊഴിലാളികൾക്ക് രക്ഷാകവചം ഒരുക്കി മറൈൻ ആംബുലൻസുകൾ കടൽപ്പരപ്പിലേക്ക്