പുഴയിൽ ചാടിയ കമിതാക്കളിൽ ഭർതൃമതിയായ കാസർഗോഡ് സ്വദേശിനി നീന്തി രക്ഷപ്പെട്ടു; സുഹൃത്തിനായി തിരച്ചിൽ തുടരുന്നു

Last Updated:

ഞായറാഴ്ച രാത്രിയിലാണ് യുവതിയും യുവാവും വളപട്ടണം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വളപട്ടണം പുഴയിൽ ചാടിയ കമിതാക്കളിൽ ഭർതൃമതിയായ കാസർഗോഡ് സ്വദേശിനി നീന്തി രക്ഷപ്പെട്ടു. കൂടെ ചാടിയ കാമുകനായ യുവാവിനായി പുഴയിൽ തരച്ചിൽ തുടരുകയാണ്. ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസ്സുകാരിയാണ് രക്ഷപെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് യുവതിയെ വളപട്ടണം പുഴയുടെ തീരത്ത് നാട്ടുകാർ കണ്ടത്.ഉടൻ തന്ന പൊലീസിനെ വിരമറിയിക്കുകയും പൊലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. യുവതിയെ കാണാനില്ലെന്ന പരാതി ബേക്കൽ സ്റ്റേൽനിൽ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടൊണ് യുവതിയെ പുഴയുടെ തീരത്തുനിന്ന് കണ്ടെത്തുന്നത്.
ഞായറാഴ്ച രാത്രിയിലാണ് യുവതിയും യുവാവും വളപട്ടണം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് യുവാവിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. യുവതിയെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുഴയിൽ ചാടിയ കമിതാക്കളിൽ ഭർതൃമതിയായ കാസർഗോഡ് സ്വദേശിനി നീന്തി രക്ഷപ്പെട്ടു; സുഹൃത്തിനായി തിരച്ചിൽ തുടരുന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement