മന്ത്രി നദ്ദയെ കാണാൻ വീണാ ജോർജിന് അനുമതി ലഭിച്ചില്ല; സമയം തേടിയത് ബുധൻ രാത്രിയെന്ന് കേന്ദ്രം

Last Updated:

കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരള ഹൗസ് റസിഡൻ്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്

News18
News18
ന്യൂഡൽഹി: ആശാ സമരം തുടരുന്നതിനിടെ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരള ഹൗസ് റസിഡൻ്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ പ്രതികരിച്ചത്.
രണ്ടുകത്തുകളാണ് അനുമതി തേടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നൽകിയിരുന്നു. കത്തിൽ മാർച്ച് 18 എന്ന തീയതിയാണുള്ളത്. എന്നാൽ ഈ കത്ത് കിട്ടിയത് 19ന് രാത്രിയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
‌‌‍
‘‘ആശമാരുടെ ഓണറേറിയം വർധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നതിനു വേണ്ടിയാണ് കേന്ദ ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണുന്നതെന്നു വീണാ ജോർജ് പറഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ട്. അത് ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ കാണും. അല്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും കൂടിക്കാഴ്ചയ്ക്ക് എത്തും’’– വീണാ ജോർജ് പറഞ്ഞു.
advertisement
അതേസമയം, ഡൽഹി സന്ദർശനത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. കേന്ദ്ര ആരോഗ്യമന്ത്രിയെ ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അപ്പോയിൻമെൻറ് ലഭിച്ചില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ വന്നു കാണുമെന്നായിരുന്നു ഡൽഹിയിലെ പ്രതികരണം. തന്റെ ഡൽഹി യാത്രയുടെ ഉദ്ദേശത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയോ മാധ്യമങ്ങൾ ചോദിക്കുകയോ ചെയ്തിട്ടില്ല. ഒരു കേന്ദ്ര സ്‌കീമിലെ പ്രവർത്തകർ സമരം നടത്തുന്നതിനിടെ പശ്ചാത്തലത്തിൽ ഒരു സംസ്ഥാന മന്ത്രി ഡൽഹിയിൽ എത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടുന്നതാണോ അത് നൽകാത്തതാണോ തെറ്റെന്നും മന്ത്രി ഫേസ്ബുക്കിൽ ചോദിച്ചു. മാധ്യമങ്ങൾ സത്യത്തെ മൂടിവയ്ക്കുന്നത് ആർക്കുവേണ്ടിയാകുമെന്നും മന്ത്രി വിമർശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി നദ്ദയെ കാണാൻ വീണാ ജോർജിന് അനുമതി ലഭിച്ചില്ല; സമയം തേടിയത് ബുധൻ രാത്രിയെന്ന് കേന്ദ്രം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement