'ഇന്ദിരയുടെ പേരക്കുട്ടികൾക്ക് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല': മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി

Last Updated:

ചരിത്രത്തിലാദ്യമായാണ് എംഎസ്എഫിന് കൊടുവള്ളി കെഎംഒ കോളേജ് യൂണിയന്‍ നഷ്ടമാകുന്നത്

മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി കെ കെ എ ഖാദറിന്ഡറേതാണ് വിമർശനം
മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി കെ കെ എ ഖാദറിന്ഡറേതാണ് വിമർശനം
കോഴിക്കോട്: കെ എസ് യു- എംഎസ്എഫ് പോരിൽ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും പരാമർശിച്ച് മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി കെ കെ എ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അശാന്തിയുടെ കാലത്ത് തണലേകിയെന്നാണ് കുറിപ്പിലെ പരാമര്‍ശം. എംഎസ്എഫിനെ വര്‍ഗീയ വാദികളാക്കിയുള്ള കെഎസ്‌യു ബാനറിനെതിരെയാണ് പ്രതികരണം. ഒരു തിരഞ്ഞെടുപ്പുകൊണ്ട് ലോകം അവസാനിക്കില്ലെന്നും കെഎംഒ കോളേജിലെ പരാജയത്തില്‍ വീഴ്ച അന്വേഷിക്കുമെന്നും കെകെഎ ഖാദര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ല..കെഎംഒ കോളേജിലെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ ഇതാദ്യമായ് ഞങ്ങളുടെ കുട്ടികള്‍ പരാജയപ്പെട്ടു..അവിശുദ്ധ കൂട്ടുകെട്ടുകളെ, കുതന്ത്രങ്ങളെ തിരിച്ചറിയുന്നതില്‍ പിശക് പറ്റിയിട്ടുണ്ടാവും.. വീഴ്ച്ചകള്‍ പരിശോധിക്കും, തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും..കുട്ടികളില്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല..തിരിച്ച് വരും കൊടുംങ്കാറ്റായി..ഇന്ദിരയുടെ പേരകുട്ടികള്‍ക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല..' എന്നാണ് കെകെഎ ഖാദറിന്റെ കുറിപ്പ്.
കൊടുവള്ളി കെഎംഒ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനത്തിനായിരുന്നു എംഎസ്എഫിനെതിരെ കെ എസ്‌ യു രംഗത്തെത്തിയത്. 'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു', എന്നായിരുന്നു ബാനര്‍. ചരിത്രത്തിലാദ്യമായാണ് എംഎസ്എഫിന് കൊടുവള്ളി കെഎംഒ കോളേജ് യൂണിയന്‍ നഷ്ടമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി കോളേജില്‍ കെ എസ്‌ യു-എംഎസ്എഫ് സഖ്യമില്ലാതെയാണ് മത്സരം.
advertisement
Summary: Muslim League Mandalam General Secretary K.K.A. Kadir posted a Facebook note referencing Rahul Gandhi and Priyanka Gandhi amid the KSU-MSF conflict. The note mentioned that they provided shade during a time of unrest.The reaction comes against a KSU banner that allegedly labelled the MSF (Muslim Students Federation) as communalists. Khader also wrote on Facebook that one election would not be the end of the world, and that the failure (electoral loss) at KMO College would be investigated.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ദിരയുടെ പേരക്കുട്ടികൾക്ക് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല': മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement