Tanur boat tragedy | താനൂർ ബോട്ട് ദുരന്തത്തിൽ 11 പേരെ നഷ്‌ടപ്പെട്ട കുടുംബത്തിന് വീടുവച്ച് നൽകുമെന്ന് മുസ്ലിം ലീഗ്

Last Updated:

മറ്റൊരു കുടുംബത്തിലെ സഹോദരങ്ങളുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും പാർട്ടി തീരുമാനിച്ചു

താനൂർ ബോട്ടപകടം
താനൂർ ബോട്ടപകടം
താനൂർ ബോട്ട് ദുരന്തത്തിൽ പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുടുബത്തിന്റെ വീടെന്ന സ്വപ്നം മുസ്‌ലിംലീഗ് സാക്ഷാൽക്കരിക്കും. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കറിന്റെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച ഒൻപതു പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്. ഈ കുടുംബത്തിനാണ് മുസ്‌ലിംലീഗ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
താനൂർ ഓലപ്പീടികയിൽ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തിൽ നഷ്ടപ്പെട്ട ജുനൈദ് (15), ഫാതിമ റജുവ (7) എന്നിവരുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും പാർട്ടി തീരുമാനിച്ചു. ജൂനൈദിന്റെ പിതാവ് കാട്ടിൽപീടിയേക്കൽ സിദ്ദീഖും മറ്റു രണ്ടു മക്കളും ബോട്ടപകടത്തിൽ മരണപ്പെട്ടു. മറ്റു ദൂരിതബാധിതരുടെ കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് ചേർന്ന അടിയന്തര നേതൃയോഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, കെ.പി.എ. മജീദ് പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Tanur boat tragedy | താനൂർ ബോട്ട് ദുരന്തത്തിൽ 11 പേരെ നഷ്‌ടപ്പെട്ട കുടുംബത്തിന് വീടുവച്ച് നൽകുമെന്ന് മുസ്ലിം ലീഗ്
Next Article
advertisement
ദേവസ്വം ശാന്തി നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയിൽ
ദേവസ്വം ശാന്തി നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയിൽ
  • തന്ത്ര വിദ്യാലയ സർട്ടിഫിക്കറ്റ് യോഗ്യതയെന്ന ഹൈക്കോടതി വിധിക്കെതിരെ തന്ത്രി സമാജം ഹർജി നൽകി

  • പാരമ്പര്യ രീതികൾക്ക് വിരുദ്ധമാണെന്ന വാദവുമായി അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയെ സമീപിച്ചു

  • ദേവസ്വം ബോർഡിന് താന്ത്രിക വിദ്യാലയങ്ങൾ വിലയിരുത്താൻ അധികാരമില്ലെന്ന് ഹർജിയിൽ പ്രധാന വാദം

View All
advertisement