ഇൻഡിഗോയിൽ നിന്ന് കത്ത് കിട്ടിയിട്ടില്ല; താനിപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്: ഇപി ജയരാജൻ

Last Updated:

താൻ ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്നും അതിൽ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഇപി

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് ഇതുവരെ കമ്പനിയിൽ നിന്ന് കത്ത് ലഭിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്നും അതിൽ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഇപി പറഞ്ഞു.
കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനിആവശ്യപ്പെട്ടതായി ഇപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൻഡിഗോയിലെ ഉന്നത ഉദ്യാഗസ്ഥ ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നാണ് താൻ മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read- ‘ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തണം’; കമ്പനി അധികൃതർ അഭ്യർത്ഥിച്ചുവെന്ന് ഇ.പി. ജയരാജൻ
കഴിഞ്ഞ ജൂൺ 13ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജൻ ഇൻഡിഗോ മൂന്ന് ആഴ്ച്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കമ്പനിക്കെതിരെ രൂക്ഷമായി വിമർശനമുന്നയിച്ച് ഇപി രംഗത്തെത്തി. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ഇപി പറഞ്ഞത്.
advertisement
ഇതിനു ശേഷം ട്രെയിനിലായിരുന്നു ഇപിയുടെ യാത്രകൾ. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇൻഡിഗോയിൽ നിന്ന് കത്ത് കിട്ടിയിട്ടില്ല; താനിപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്: ഇപി ജയരാജൻ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement