കരുവന്നൂർ: ബാങ്കിനെതിരെ തെറ്റായ പ്രചരണമെന്ന് ഇഡിക്കെതിരെ പെരിങ്ങണ്ടൂർ ബാങ്കിന്റെ ഹർജി

Last Updated:

നൽകിയ വിവരങ്ങൾ തെറ്റെന്ന് എഴുതി നൽകാൻ ബാങ്ക് സെക്രട്ടറിയെ നിർബന്ധിച്ചതായും ഹർജിയിൽ ആരോപണം

News18
News18
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസന്വേഷിക്കുന്ന ഇ ഡി അന്വേഷണ സംഘത്തിനെതിരെ ഹർജി. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കാണ് എറണാകുളം പി.എം.എൽഎ കോടതിയിൽ ഹർജി നൽകിയത്. റിമാൻഡ് റിപ്പോർട്ടിൽ ബാങ്കിനെതിരെ ഇഡി തെറ്റായ പ്രചരണം നടത്തിയെന്നും കേസിലെ മൂന്നാം പ്രതി അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിന്റെ പേരിൽ അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നുമാണ് ഹർജിയിലെ ആരോപണം.
അന്വേഷണത്തോട് ബാങ്ക് പൂർണമായും സഹകരിച്ചു. എന്നാൽ നിക്ഷേപകരിൽ ഇ ഡി വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ബാങ്ക് നൽകിയ വിവരങ്ങൾ തെറ്റെന്ന് എഴുതി നൽകാൻ ബാങ്ക് സെക്രട്ടറിയെ നിർബന്ധിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. ക്രിമിനൽ നടപടച്ചട്ടത്തിലെ നിയമങ്ങൾ പ്രകാരമാണ് വിചാരണക്കോടതിയെ ഹർജി നൽകിയത്. ഹർജി കോടതി നാളെ പരിഗണിക്കും.
Also Read- ‘വനിതാ MLAമാരെ കൈയേറ്റം ചെയ്യുമ്പോൾ നോക്കിനിൽക്കുമെന്ന് കരുതിയോ’: നിയമസഭാ കൈയാങ്കളി കേസിൽ ഇ.പി. ജയരാജനും വി.ശിവൻകുട്ടിയും ഹാജരായി
അതേസമയം, സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എറണാകുളം പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം തന്നെ പിആര്‍ അരവിന്ദാക്ഷന്‍ പ്രത്യേക സിബിഐ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സികെ ജില്‍സ് തൊട്ടടുത്ത ദിവസമാണ് ജാമ്യാപേക്ഷ നല്‍കിയത്.
advertisement
വ്യത്യസ്ത കാരണങ്ങളാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടു. ഈ മാസം 31 ന് കുറ്റപത്രം സമർപ്പിക്കാനിരിക്കെ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇഡിയുടെ വാദം. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഈ മാസം തന്നെ ഇ.ഡി കുറ്റപത്രം സമർപ്പിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ: ബാങ്കിനെതിരെ തെറ്റായ പ്രചരണമെന്ന് ഇഡിക്കെതിരെ പെരിങ്ങണ്ടൂർ ബാങ്കിന്റെ ഹർജി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement