advertisement

‌'എന്റെ സമനില തെറ്റിയിട്ടില്ല; ഓരോ കാര്യത്തിനും പാലിക്കേണ്ട മര്യാദയുണ്ട്': മുഖ്യമന്ത്രി

Last Updated:

പ്രസം​ഗം ഇഷ്ടമുള്ളവർ കേട്ടാൽ മതി. ഇഷ്ടമില്ലാത്തവർ കേൾക്കേണ്ട. എനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

News18
News18
ഇടുക്കി: കൺവെൻഷനിൽ വച്ച് പാർട്ടി പ്രവർത്തകനോട് രോഷാകുലനായ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ടെന്നും ചോദ്യം ചോദിക്കാൻ വാർത്താസമ്മേളനമല്ല നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മര്യാദ പാലിക്കാതിരുന്നതാൽ പ്രതികരണം സ്വാഭാവികമായും ഉണ്ടാകും. അയൾ എന്നെയോ എൽഡിഎഫിനെയോ എതിർക്കാൻ വന്നതല്ല. ചില ആവേശക്കാർ ഉണ്ടാകുമല്ലോ പലതരത്തിലാണ് അവർക്ക് ആവേശം വരുന്നത്. അതിന്റെ ഭാ​ഗമായി ചോദിക്കുന്നതാണ്. ചോദ്യങ്ങൾ ചോദിക്കാൻ വാർത്താസമ്മേളനമല്ല അവിടെ നടന്നത്. പൊതുയോ​ഗങ്ങൾക്ക് ചില മര്യാദകളുണ്ട്.
യോ​ഗം കലക്കാൻ പാടില്ല. പ്രസം​ഗം ഇഷ്ടമുള്ളവർ കേട്ടാൽ മതി. ഇഷ്ടമില്ലാത്തവർ കേൾക്കേണ്ട. എനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുയോ​ഗം എന്ന് പറഞ്ഞാൽ പത്രസമ്മേളനമല്ലല്ലോ. പത്രിസമ്മേളനത്തിലാണ് ചോദ്യം ചോദിക്കേണ്ടത്. നിങ്ങൾ എല്ലാവരും നാളെ എന്റെ പൊതുയോഗത്തിൽ വന്ന് ചോദ്യം ചോദിക്കുമോ അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടി അതുതന്നെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
പാർ‌ട്ടിയുടെ സജീവ പ്രവർത്തകനായ ദാസ് പി ജോർജിനോടാണ് 'വീട്ടിൽ പോയി ചോദിക്കൂ'വെന്ന് മുഖ്യമന്ത്രി പറഞ്ഞത്. തന്റെ ഭാ​ഗത്താണ് തെറ്റെന്നും മുഖ്യമന്ത്രി പ്രസം​ഗിക്കുമ്പോൾ താൻ ചോദ്യമുന്നയിക്കാൻ പാടില്ലായിരുന്നെന്നും ദാസ് പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‌'എന്റെ സമനില തെറ്റിയിട്ടില്ല; ഓരോ കാര്യത്തിനും പാലിക്കേണ്ട മര്യാദയുണ്ട്': മുഖ്യമന്ത്രി
Next Article
advertisement
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
  • എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും എന്ന് വി ഡി സതീശൻ വ്യക്തമാക്കി

  • ജാതിയും മതവും പറഞ്ഞ് ഷിയാസിനെ തകർക്കാൻ ആരും വരണ്ടെന്നും വർഗീയത പറയാൻ വരണ്ടെന്നും പറഞ്ഞു

  • കൊച്ചി മണ്ഡലത്തിൽ ഷിയാസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു

View All
advertisement