'ഇത് LDFകാരന്റെ മാത്രം ഗവണ്‍മെന്റാണോ?' പൊതുപരിപാടിയില്‍ 'ചെഗുവേര' കൊടി ഉയര്‍ത്തിയതിനെതിരെ മുഖ്യമന്ത്രി

Last Updated:

പ്രസംഗത്തിനിടെ സദസിന്റെ പുറകില്‍ കൊടി കണ്ടതോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ തിരുത്തിയത്

മലപ്പുറം: പൊതുപരിപാടിയില്‍ ചെഗുവേരയുടെ ചിത്രം ചിത്രം ആലേഖനം ചെയ്ത കൊടിയുമായെത്തിയ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി പാര്‍ട്ടിപ്രവര്‍ത്തകരെ തിരുത്തിയത്. എല്‍ഡിഎഫ് ജയിച്ച് കഴിഞ്ഞാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ലെന്നും എല്ലാവരുടെയും സര്‍ക്കാരാണെന്നും പറഞ്ഞായിരുന്നു പിണറായിയുടെ തിരുത്ത്.
പിണറായിയുടെ പ്രസംഗത്തിനിടെ സദസിന്റെ പുറകില്‍ കൊടി കണ്ടതോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ തിരുത്തിയത്. വേരൊകു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അതിന്റെ സ്ഥലം ഇതല്ലെന്നും പിണറായി പറഞ്ഞു.
പിണറായിയുടെ വാക്കുകള്‍
'എല്‍ഡിഎഫ് ജയിച്ചു. ഇത് എല്‍ഡിഎഫുകാരന്റെ മാത്രം ഗവണ്‍മെന്റാണോ. നാടിന്റെ ഗവണ്‍മെന്റാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. അത് നമ്മുടെ നാട്ടില്‍ ധാരാളം ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയുള്ള പതാകയാണ്. വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ല.
advertisement
പക്ഷെ അതിന്റെ സ്ഥലേയല്ല ഇത്, അങ്ങനെ അത് എടുത്ത് നടക്കുന്നയാള്‍ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട അതിനുള്ള വേദികള്‍ ഉണ്ട് പരിപാടികളുണ്ട് അവിടെ അത് നല്ലത് പോലെ ആവേശപൂര്‍വ്വം നമുക്ക് പ്രയോഗിക്കാവുന്നതാണ്.'
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇത് LDFകാരന്റെ മാത്രം ഗവണ്‍മെന്റാണോ?' പൊതുപരിപാടിയില്‍ 'ചെഗുവേര' കൊടി ഉയര്‍ത്തിയതിനെതിരെ മുഖ്യമന്ത്രി
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement