advertisement

താനൂർ കൊലപാതകം: സവാദിന്‍റെ ഭാര്യ പിടിയിൽ; ഭാര്യയുടെ സുഹൃത്ത് ഒളിവിൽ

Last Updated:
മലപ്പുറം: താനൂരില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ പിടിയിൽ. അഞ്ചുടി സ്വദേശി സവാദിനെ കഴുത്തറുത്ത നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സവാദിന്‍റെ ഭാര്യ സൗജത്തിനെ പൊലീസ് പിടികൂടി. മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് സൗജത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോൺ വിവരങ്ങൾ ചോർത്തിയതിൽനിന്ന് സൗജത്തിന്‍റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യം നടത്തുന്നതിനായി സൗജത്തിന്‍റെ സുഹൃത്ത് ഗൾഫിൽനിന്നെത്തിയതാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തെയ്യാല ഓമച്ചപ്പുഴയിലെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനാണ് അഞ്ചുടി സ്വദേശി സവാദ്. കുടുംബവുമൊത്ത് വീട്ടില്‍ താമസിക്കുന്ന സവാദ് രാത്രി ഇളയമകളുമായി വാരാന്തയില്‍ കിടന്നുറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സവാദിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ കിടന്നിരുന്ന മകള്‍ രക്തതുള്ളികള്‍ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് എണീറ്റുനോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.
കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടിരക്ഷപ്പെടുന്നതായി കണ്ടതായും മകള്‍ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഭാര്യാ സുഹൃത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായ ശത്രുതയിലല്ല കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താനൂർ കൊലപാതകം: സവാദിന്‍റെ ഭാര്യ പിടിയിൽ; ഭാര്യയുടെ സുഹൃത്ത് ഒളിവിൽ
Next Article
advertisement
പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ രാജാവ് എന്നിവരുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ രാജാവ് എന്നിവരുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
  • പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ മോദി സൗദി, ബഹ്‌റൈൻ നേതാക്കളുമായി സംസാരിച്ചു

  • ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെ പ്രധാനമന്ത്രി ഉന്നയിച്ചു

  • യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി ഞായറാഴ്ച സംസാരിച്ചിരുന്നു

View All
advertisement