തീപിടുത്ത സാധ്യത: എ സി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

Last Updated:

രാത്രിയിൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്തിടുന്നതോടെ ഇതിനും പരിഹാരമാകും.

കൊല്ലം: തീവണ്ടികളിലെ എ സി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്
ഏർപ്പെടുത്തി. തീ പിടുത്ത സാധ്യതയുള്ളതിനാലാണ് തീവണ്ടികളിലെ എ സി കോച്ചുകളിൽ രാത്രിയിൽ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ചാർജ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ അഞ്ചു മണി വരെ നിർബന്ധമായും ഓഫ് ചെയ്തിടണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ തന്നെ ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, പല തീവണ്ടികളിലും ഇത് പാലിക്കാറില്ല. കർശന നിർദ്ദേശം നൽകിയിട്ടും രാത്രി കാലങ്ങളിൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
advertisement
ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ എ സി മെക്കാനിക്ക് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ദക്ഷിണ റയിൽവേ താക്കീത് നൽകിയിരുന്നു. എന്നിട്ടും ഇതിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ മിന്നൽപ്പരിശോധനകൾ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിഎടുക്കാനുമാണ് തീരുമാനം. സർക്കുലറിലൂടെ ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുമുണ്ട്.
advertisement
രാത്രിയിൽ ചാർജ് ചെയ്യുന്ന മൊബൈലും ലാപ്ടോപ്പും ചൂടായി അപകടമുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ നടപടി. രാത്രിയിൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കന്നത് ഉറങ്ങുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പോകാൻ റെയിൽവേ തയ്യാറായിരിക്കുന്നത്. രാത്രിയിൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്തിടുന്നതോടെ ഇതിനും പരിഹാരമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തീപിടുത്ത സാധ്യത: എ സി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement