Gold Smuggling | രണ്ടു കൊല്ലം 11 തവണ നയതന്ത്ര ബാഗേജെത്തി; പിന്നെ കോൺസുലേറ്റ് ഒന്നും അറിയിച്ചിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസർ

Last Updated:

ലോക്ഡൗൺ കാലത്ത് മാത്രം 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്നാണ് കസ്റ്റംസ് രേഖകളിൽ പറയുന്നത്. പക്ഷേ ഇതൊന്നും യു.എ.ഇ. കോൺസുലേറ്റ് പ്രോട്ടോകോൾ ഓഫിസിൽ അറിയിച്ചിട്ടില്ല.

കൊച്ചി: യു.എ.ഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് എത്തിയതിന്റെ രേഖകൾ ദേശീയ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാക്കി സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ. 2016 മുതൽ 2018 വരെ 11 തവണ നയതന്ത്ര ബാഗേജ് എത്തിയെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ലോക്ഡൗൺ കാലത്ത് 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്നാണ് കസ്റ്റംസ് രേഖകളിൽ പറയുന്നത്. പക്ഷേ ഇതൊന്നും യു.എ.ഇ. കോൺസുലേറ്റ്  പ്രോട്ടോകോൾ ഓഫിസിൽ അറിയിച്ചിട്ടില്ല.
യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ എല്ലാ കത്തിടപാടുകളും ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് എൻ.ഐ.എ.നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നയതന്ത്ര ബാഗേജ് എത്തിയതായി യു.എ.ഇ. കോൺസുലേറ്റ് അറിയിച്ചിട്ടില്ലെന്നാണ് അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫിസർ ആദ്യ തവണ ഹാജരായപ്പോൾ അറിയിച്ചത്. ഇതിനു പിന്നാലെയാണ് നാലു വർഷത്തെ രേഖകൾ ഹാജരാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്.
ബാഗേജ് എത്തുമ്പോൾ ഫോം 7 ൽ പ്രോട്ടോകോൾ ഓഫീസറെ അറിയിച്ച് വിട്ടുകിട്ടാൻ അനുവാദം വാങ്ങണമെന്നാണ് വ്യവസ്ഥ.  പ്രോട്ടോകോൾ ഓഫിസറെ അറിയിച്ചിട്ടില്ലെങ്കിൽ, കസ്റ്റംസിൽ വ്യാജരേഖ ഉപയോഗിച്ചാണോ ബാഗേജ് സ്വീകരിച്ചിരുന്നതെന്നും എൻ.ഐ.എ. പരിശോധിക്കും. ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്നയെ വഴിവിട്ട് സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതുകൂടാതെ  പ്രതി സ്വപ്ന സുരേഷുമായുള്ള പ്രോട്ടോകോൾ ഓഫിസിലെ ജീവനക്കാരുടെ ഫോട്ടോകൾക്ക് പിന്നിലെ വാസ്തവവും എൻ.ഐ.എ ചോദിച്ചറിഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | രണ്ടു കൊല്ലം 11 തവണ നയതന്ത്ര ബാഗേജെത്തി; പിന്നെ കോൺസുലേറ്റ് ഒന്നും അറിയിച്ചിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement