advertisement

ജോലിമുടക്കി കല്യാണ സദ്യയുണ്ണാന്‍ പോയ സിവില്‍സപ്ലൈസ് ജീവനക്കാര്‍ക്ക് അവധി നല്‍കി മേലുദ്യോഗസ്ഥന്‍ 'മാതൃകയായി'

Last Updated:

16 ജീവനക്കാരുള്ള ഓഫീസിലെ 12 പേരും വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു

പുനലൂര്‍: ജോലിസമയത്ത് കൂട്ടത്തോടെ വിവഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഉദ്യോഗസ്ഥരെ ഒപ്പിടാന്‍ അനുവദിക്കാതെ സ്‌പ്ലൈ ഓഫീസര്‍. ജീവനക്കാര്‍ ഒന്നിച്ച് വിവാഹത്തിനുപോയതോടെ ഓഫീസ് പ്രവര്‍ത്തനം സ്തംഭിച്ചതിനാലാണ് ഓഫീസര്‍ ജീവനക്കാര്‍ക്ക് അവധി രേഖപ്പെടുത്തിയത്.
പുനലൂര്‍ താലൂക്ക് സപ്ലെ ഓഫീസില്‍ വ്യാഴാഴ്ചയാണ് സംഭവം. ഓഫീസിലെ ജീവനക്കാരിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായാണ് ജീവനക്കാര്‍ ഒരുമിച്ച് പോയത്. പുനലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള അഞ്ചലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായാണ് ജീവനക്കാര്‍ പോയിരുന്നത്. ഇതോടെ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വലയുകയായിരുന്നു.
Also Read: പണിമുടക്കിന്റെ പേരില്‍ ബാങ്കില്‍ അക്രമം നടത്തിയ യൂണിയന്‍ നേതാക്കളായ ട്രഷറി ജീവനക്കാരെ തിരിച്ചെടുത്തു
വിവാഹത്തില്‍ പങ്കെടുത്ത് ഉച്ചയോടെ തിരിച്ചെത്തിയ ജീവനക്കാര്‍ രജിസ്ട്രറില്‍ ഒപ്പിടാന്‍ എത്തിയെങ്കിലും അതിനനുവദിക്കാതെ സപ്ലൈ ഓഫീസര്‍ അവധി നല്‍കുകയായിരുന്നു. ഓഫീസര്‍ ഉള്‍പ്പെടെ 16 ജീവനക്കാരുള്ള ഓഫീസിലെ 12 പേരും വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.
advertisement
രണ്ട് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും സ്വീപ്പറും മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് വിവിവിധ ആവശ്യങ്ങള്‍ക്കെത്തിവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോലിമുടക്കി കല്യാണ സദ്യയുണ്ണാന്‍ പോയ സിവില്‍സപ്ലൈസ് ജീവനക്കാര്‍ക്ക് അവധി നല്‍കി മേലുദ്യോഗസ്ഥന്‍ 'മാതൃകയായി'
Next Article
advertisement
കരുവന്നൂർ സഹകരണ ബാങ്ക്  തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും LDFന് ജയം
കരുവന്നൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും LDFന് ജയം
  • പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം വിജയിച്ചു

  • മത്സരമുണ്ടായിരുന്ന 11 സീറ്റുകളിലും സി.പി.എം പ്രതിനിധികൾ വിജയിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു

  • വോട്ടിങ് ശതമാനത്തിൽ ഇടിവുണ്ടായെങ്കിലും സി.പി.എം വലിയ തോതിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി

View All
advertisement