രാഹുല്‍ ഈശ്വര്‍ ജയിലില്‍ ഭക്ഷണം കഴിക്കാതെ സമരത്തില്‍; കുടിച്ചത് വെള്ളം മാത്രം

Last Updated:

നീതിക്കായുള്ള സമരമാണ് രാഹുലിന്റേതെന്ന് ഭാര്യ ദീപാ രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു. തുടർ നിയമ നടപടികൾ ആലോചിച്ച് തീരുമാനിക്കും. അറസ്റ്റ് ആദ്യം, പിന്നീട് കുറ്റം കണ്ട് പിടിക്കാം എന്നതാണ് പോലീസ് സ്വീകരിച്ച സമീപനമെന്നും ദീപ പറഞ്ഞു

രാഹുൽ ഈശ്വർ
രാഹുൽ ഈശ്വർ
തിരുവനന്തപുരം: ഇരയെ അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ ഭക്ഷണം കഴിക്കാതെ സമരത്തില്‍. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.
നീതിക്കായുള്ള സമരമാണ് രാഹുലിന്റേതെന്ന് ഭാര്യ ദീപാ രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു. തുടർ നിയമ നടപടികൾ ആലോചിച്ച് തീരുമാനിക്കും. അറസ്റ്റ് ആദ്യം, പിന്നീട് കുറ്റം കണ്ട് പിടിക്കാം എന്നതാണ് പോലീസ് സ്വീകരിച്ച സമീപനമെന്നും ദീപ പറഞ്ഞു.
അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. എറണാകുളം സൈബര്‍ പോലീസാണ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തത്. റസാഖ് പി എ, രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസ് എടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് കേസ്.
advertisement
അതേസമയം, ലൈംഗികതിക്രമം, ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടരുകയാണ്. ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം.
രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.
Summary: Rahul Easwar, who was remanded in custody in the case of insulting the victim, is protesting in jail by refusing food. The Thiruvananthapuram Additional Chief Judicial Magistrate Court remanded him for 14 days.He informed the jail authorities that he did not want food, and only consumed water yesterday. Yesterday, when the remand order was issued, Rahul Easwar had already stated that this was a false case and that he would observe a fast (hunger strike) in jail.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുല്‍ ഈശ്വര്‍ ജയിലില്‍ ഭക്ഷണം കഴിക്കാതെ സമരത്തില്‍; കുടിച്ചത് വെള്ളം മാത്രം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement