അതിക്രമിച്ചെത്തുന്നവര്‍ക്ക് നെഞ്ചില്‍ ചവിട്ടിയേ പ്രവേശിക്കാനാകൂ: രാഹുല്‍ ഈശ്വര്‍

Last Updated:
കൊച്ചി: സുപ്രീംകോടതി വിധിയനുസരിച്ച് ആചാരങ്ങള്‍ പരിഗണിക്കാതെ സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അവരെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയുമെന്ന് രാഹുല്‍ ഈശ്വര്‍. അതിക്രമിച്ചു കടക്കാനെത്തുന്നവര്‍ക്ക് നമ്മുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ശബരിമലയില്‍ പ്രവേശിക്കാനാകൂവെന്നും ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്രയുടെ സമാപനയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
17 മുതല്‍ 22 വരെ നമുക്ക് 125 മണിക്കൂറാണ് ശബരിമലയെ സംരക്ഷിക്കണ്ടത്. ഈ സമയം നമുക്ക് ശബരിമലയ്ക്കു കാവല്‍ നില്‍ക്കണം. അതിക്രമിച്ചെത്തുന്നവര്‍ നമ്മുടെ നെഞ്ചിലൂടെ ചവിട്ടിക്കടക്കട്ടേയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്ര സംഘടിപ്പിച്ചത്. എറണാകുളം ശിവക്ഷേത്രത്തിനു മുന്നില്‍ നിന്നും രാവിലെ 11-ന് ആരംഭിച്ച യാത്ര നഗരം ചുറ്റിദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സമാപിച്ചു.
advertisement
ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് യാത്ര ഉദ്ഘാടനം ചെയ്തതു. എംപിമാരായ സുരേഷ് ഗോപി, കെ.വി. തോമസ്, ഹൈബി ഈഡന്‍ എംഎല്‍എ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഗായകന്‍ ബിജു നാരായണന്‍, അജയ് തറയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിക്രമിച്ചെത്തുന്നവര്‍ക്ക് നെഞ്ചില്‍ ചവിട്ടിയേ പ്രവേശിക്കാനാകൂ: രാഹുല്‍ ഈശ്വര്‍
Next Article
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement