തിരുവനന്തപുരം: ബി ജെ പി വോട്ടുകൾ സി പി എം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ
വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്വിറ്ററിൽ ആയിരുന്നു ചെന്നിത്തലയുടെ വിമർശനം. മിക്ക യു ഡി എഫ് സ്ഥാനാർത്ഥികൾക്കും വിജയം നഷ്ടമായത് സി പി എമ്മും ബി ജെ പിയും തമ്മിൽ നടന്ന വോട്ട് കച്ചവടം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ, യു ഡി എഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇത് മറച്ചു വയ്ക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബി ജെ പിയെ പരാജയപ്പെടുത്താൻ സംഭാവന നൽകിയെന്നതിൽ തങ്ങൾ അഭിമാനിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
What is evident from the results is BJP votes being converted into CPM votes during assembly elections. Many UDF candidates lost due to this vote trade between CPM and BJP. @vijayanpinarayi is trying to hide this by blaming UDF. We are proud that we contributed to defeat BJP.കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ ആയിരുന്നു യു ഡി എഫ് - ബി ജെ പി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയൻ ആരോപിച്ചത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കിൽ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.
പാർട്ടി ജയിച്ചു, കല്ലുകടിയായി നന്ദിഗ്രാമിലെ തോൽവി; മമത ബാനർജിയെപ്പോലെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയിലെ പ്രമുഖർബി ജെ പിക്ക് 90 മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞെന്നും പാലാ ഉൾപ്പെടെ പത്തോളം മണ്ഡലങ്ങളിൽ ബി ജെ പിയുടെ വോട്ട് കൊണ്ടാണ് യു ഡി എഫ് ജയിച്ചതെന്ന് ആയിരുന്നു പിണറായി വിജയൻ ആരോപിച്ചത്. എന്നാൽ, പിണറായി വിജയന്റെ ഈ ആരോപണം തള്ളിക്കളഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബി ജെ പി - സി പി എം വോട്ട് കച്ചവടം നടന്നെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
90 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടു കുറഞ്ഞെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായാണ് യു ഡി എഫിന് വിജയിക്കാനായത്. ബി ജെ പിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യു ഡി ഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബി ജെ പിയുടെ വോട്ട് 14,160 ആയി കുറഞ്ഞു. യു ഡി എഫിന് 4,454 ഭൂരിപക്ഷം ലഭിച്ചു. തൃപ്പൂണിത്തുറയില്‍ യു ഡി എഫ് ഭൂരിപക്ഷം 992, ബിജെപിയുടെ വോട്ടിലെ കുറവ് 6087.
വോട്ടുക്കച്ചവടം നടന്നില്ലായിരുന്നെങ്കില്‍ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും വോട്ട് മറിച്ചതില്‍ ബി ജെ പിക്ക് സാമ്പത്തിക താത്പര്യമുണ്ടെന്നും പിണറായി ആരോപിച്ചിരുന്നു. വോട്ട് കച്ചവടത്തെക്കുറിച്ച് ബി ജെ പി നേതൃത്വം അന്വേഷിക്കണമെന്നും നേതൃത്വം പാര്‍ട്ടിയെ പാര്‍ട്ടിയായി നിര്‍ത്താന്‍ ശ്രമിക്കണമെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.