advertisement

സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് RSS;'സിപിഎമ്മിലെ ആഭ്യന്തര പ്രശ്നം'

Last Updated:

അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ സഹപ്രവർത്തകരെ പോലും കൊല്ലുന്ന നീചകൃത്യത്തിനാണ് സിപിം നേതൃത്വം കൊടുത്തതെന്ന് ആരോപണം

പാലക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആർഎസ്എസ്. നേതാവ് കൊലചെയ്യപ്പെട്ടത് സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും ആർഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബിജെപി പ്രവർത്തകനായ ആറുച്ചാമിയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടവരും അടുത്ത സുഹൃത്തുക്കളുമാണ് ഷാജഹാന്റെ കൊലപാതകത്തിന് നേതൃത്വം നൽകിയതെന്നാണ് മധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത്. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ സഹപ്രവർത്തകരെ പോലും കൊല്ലുന്ന നീചകൃത്യത്തിനാണ് സിപിം നേതൃത്വം കൊടുത്തത്.
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പ്രാകൃതമായ രീതിയിൽ സഹപ്രവർത്തകനെ കൊല്ലുക വഴി സമൂഹത്തിൽ ഭീതി ജനിപ്പിക്കുകയും കൃത്യം ദേശീയ സംഘടനകളുടെ തലയിൽ കെട്ടിവെക്കാനുള്ള തന്ത്രമാണ് സിപിഎമ്മിന്റേതെന്നും പ്രസ്താവനയിൽ പറയുന്നു.
advertisement
അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്, ബിജെപി സംഘമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസും ബിജെപിയും വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
ആറുവര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘങ്ങള്‍ വധിച്ചു. അതിനുശേഷമാണ് മനുഷ്യത്വഹീനമായ പ്രചാരണം നടത്തുന്നത്. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന്‌ കേരളത്തില്‍ സിപിഎം ആണ്‌ മുഖ്യതടസ്സം എന്ന്‌ തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത്‌ പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത്‌ കലാപമുണ്ടാക്കലാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യം. വ്യാജപ്രചാരണങ്ങളെ ജനം തള്ളിക്കളയുമെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.
advertisement
ഇന്നലെ രാത്രിയാണ് പി എം മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി അനുഭാവികളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചിരുന്നു.
ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി പറഞ്ഞു. പ്രദേശത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് ഡിവൈഎഫ്ഐ വെച്ച ഫ്ലെക്സ് ബോർഡ് മാറ്റി ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ബോർഡ് വെക്കുന്നതിനെച്ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ വടിവാളുമായി മടങ്ങിയെത്തിയ ബിജെപി അനുഭാവികൾ അക്രമം നടത്തുകയായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് RSS;'സിപിഎമ്മിലെ ആഭ്യന്തര പ്രശ്നം'
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement