നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത്

Last Updated:
തിരുവനന്തപുരം: സംഘർഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത് ആർഎസ്എസ് പ്രവർത്തകനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആർഎഎസ്എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീൺ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18-ന് ലഭിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീൺ ആർ.എസ്.എസിന്‍റെ നെടുമങ്ങാട് ജില്ലാ പ്രചാരക് ആണ്. നാലു ബോംബുകളാണ് പ്രവീൺ പൊലീസിനും സ്റ്റേഷനും നേരെ എറിഞ്ഞത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടരികിലാണ് ബോംബ് വീണ് പൊട്ടിയത്. ബോംബ് വീണതോടെ പൊലീസുകാർ ചിതറിയോടുന്ന ദൃശ്യങ്ങൾ അന്നുതന്നെ പുറത്തുവന്നിരുന്നു.
സിപിഎം-ആർഎസ്എസ് സംഘർഷം നടക്കുന്നതിനിടെയാണ് പൊലീസിനും സ്റ്റേഷനും നേരെ ബോംബേറ് ഉണ്ടായത്. അതുകൊണ്ടുതന്നെ ബോംബ് എറിഞ്ഞത് ആർഎസ്എസുകാരാണോ സിപിഎമ്മുകാരാണോയെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഹർത്താലിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബേറ് ഉണ്ടായത്. സമീപത്തുനിന്ന സിപിഎം പ്രവർത്തകർക്കുനേരെയും ബോംബേറ് ഉണ്ടായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത്
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement