advertisement

Abhimanyu Murder | അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി

Last Updated:

കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവിൽ ആയിരുന്നു.

കൊച്ചി: കായംകുളം വള്ളികുന്നത്ത് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ആർ എസ് എസ് പ്രവർത്തകനായ സജയ് ദത്ത് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയാളെ ചെങ്ങന്നൂർ പൊലീസിന് ഉടൻ കൈമാറും.
വിഷുദിനത്തിൽ ആയിരുന്നു പത്താം ക്ലാസ് വിദ്യാർഥിയായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം മറ്റൊരു സ്ഥലത്ത് വെച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ട് ആയിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആർ എസ് എസ് പ്രവർത്തകനായ സജയ് ദത്തിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ കൊല എന്നാണ് സി പി ഐ എം ആരോപിച്ചിരുന്നത്.
advertisement
കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവിൽ ആയിരുന്നു. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും വള്ളികുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തി സജയ് ദത്ത് കീഴടങ്ങിയത്.
ചെങ്ങന്നൂർ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. 15 പേരടങ്ങുന്ന സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സജയ് ദത്തിൽ നിന്നും മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Abhimanyu Murder | അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി
Next Article
advertisement
'മമത നയിച്ചില്ലെങ്കിൽ INDI മുന്നണി തകരും' രാഹുൽ ഗാന്ധിക്ക് മണിശങ്കർ അയ്യരുടെ ഉപദേശം
'മമത നയിച്ചില്ലെങ്കിൽ INDI മുന്നണി തകരും' രാഹുൽ ഗാന്ധിക്ക് മണിശങ്കർ അയ്യരുടെ ഉപദേശം
  • മമത ബാനർജിയെ സഖ്യത്തിന്റെ യഥാർത്ഥ നേതാവായി അംഗീകരിക്കണമെന്ന് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു

  • മമത ഇല്ലെങ്കിൽ സഖ്യത്തിന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്ന് അയ്യർ, കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു

  • ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയ്യരുടെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു

View All
advertisement