ശാന്തിവനം: തല്‍ക്കാലം വൈദ്യുതി ലൈന്‍ വളവ് നിവരില്ല; മന്ത്രി എം എം മണിയുമായി നടത്തിയ ചര്‍ച്ച പരാജയം

Last Updated:

സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി സമര സമിതിയെ അറിയിച്ചു

തിരുവനന്തപുരം: കൊച്ചിയിലെ ശാന്തിവനം സമരക്കാരുമായി വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ ചര്‍ച്ച പരാജയം. ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുമെന്ന നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കെഎസ്ഇബിയും തടയുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നിലപാട് എടുത്ത സാഹചര്യത്തിലായിരുന്നു ചര്‍ച്ച. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി സമര സമിതിയെ അറിയിച്ചു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം തള്ളി.
ടവര്‍ നിര്‍മ്മാണം നിര്‍ത്തിയവയ്ക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ടവര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തേക്ക് കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിരുന്നു. പ്രതിഷേധം അവഗണിച്ച് ടവറിന്റെ നിര്‍മ്മാണം അതിവേഗമാണ് മുന്നോട്ടുപോകുന്നത്. ടവറിന്റെ കാലുകള്‍ ഉറപ്പിയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.
Also Read: ശാന്തിവനം സംരക്ഷണം; കെഎസ്ഇബി ടവർ നിർമാണത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അൽഫോൺസ് കണ്ണന്താനം
ശാന്തിവനത്തെ ഒഴിവാക്കി മറ്റേതെങ്കിലും വഴിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കണമെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതേ ആവശ്യം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ഉന്നയിച്ചിരുന്നു. ശാന്തിവനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നും സംരക്ഷണ സമിതി പറയുന്നു.
advertisement
സര്‍ക്കാര്‍ ഇടപെടാത്ത പക്ഷം ജൈവ സമ്പത്തിന് നേരെ നടക്കുന്ന അന്യായങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി നേരത്തെ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശാന്തിവനം: തല്‍ക്കാലം വൈദ്യുതി ലൈന്‍ വളവ് നിവരില്ല; മന്ത്രി എം എം മണിയുമായി നടത്തിയ ചര്‍ച്ച പരാജയം
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement