ഷവർമ: മരിച്ച യുവാവിന്‍റെ രക്തത്തിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം; കാക്കനാട്ടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ആറുപേർ കൂടി ചികിത്സയിൽ

Last Updated:

രാഹുലിന്‍റെ രക്തത്തിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പരിശോധന നടത്തിയ അമൃത ആശുപത്രി അധികൃതർ പറഞ്ഞു

ഷവർമ
ഷവർമ
കൊച്ചി: ഷവർമ കഴിച്ചെന്ന് സംശയിക്കുന്ന യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് റിപ്പോർട്ട്. പാല ചെമ്പിലാവ് സ്വദേശിയായ രാഹുൽ ഡി നായർ(24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രാഹുലിന്‍റെ രക്തത്തിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പരിശോധന നടത്തിയ അമൃത ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ രാഹുലിന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിച്ചതിനുശേഷം മാത്രമെ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലീസ് അറിയിച്ചു. രാഹുലിന്‍റെ സഹോദരൻ കാർത്തിക് നൽകിയ പരാതിയിൽ കാക്കനാട് മാവേലിപുരം ലെ ഹയാത്ത് ഹോട്ടലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഇതേ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ആറു പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധ ലക്ഷണങ്ങളുമായാണ് ഇവർ ചികിത്സ തേടിയത്. കാക്കനാട് സ്വദേശികളായ ഐഷ്ന അജിത്ത്(34), അഥർവ് അജിത്(എട്ട്), ആഷ്മി അജിത്ത്(മൂന്ന്), ശ്യാംജിത്ത്(30), അഞ്ജലി(26), ശരത്ത്(26) എന്നിവരാണ് ചികിത്സ തേടിയത്. മരണപ്പെട്ട രാഹുൽ ആശുപത്രിയിൽ അഡ്മിറ്റായ ദിവസം ഇതേ ലക്ഷണങ്ങളുമായി മറ്റ് രണ്ടുപേർ കൂടി ചികിത്സ തേടിയിരുന്നതായി കാക്കനാട്ടെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.
advertisement
ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന പാല കിടങ്ങൂർ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ രാഹുൽ ഡി നായരുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷവർമ: മരിച്ച യുവാവിന്‍റെ രക്തത്തിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം; കാക്കനാട്ടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ആറുപേർ കൂടി ചികിത്സയിൽ
Next Article
advertisement
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
  • എഐവൈഎഫ് സമരവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ചു.

  • പിഎം ശ്രീ വിഷയത്തിൽ എം എ ബേബിയോട് ക്ഷമാപണം നടത്തി പ്രകാശ് ബാബു.

  • സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനുമെതിരെ ശിവൻകുട്ടി രംഗത്തെത്തി.

View All
advertisement