നിലമ്പൂർ ഭൂദാനത്ത് നിന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ മരണസംഖ്യ 46 ആയി

Last Updated:

ഹൈദരാബാദിലെ നാഷനൽ ജിയോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആറംഗ വിദഗ്ദ സംഘമാണ് തെരച്ചിലിനായി ഭൂദാനത്ത് എത്തിയത്.

നിലമ്പൂർ: മണ്ണിടിച്ചിലുണ്ടായ ഭൂദാനത്ത് ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഭൂദാനത്ത് മരിച്ചവരുടെ എണ്ണം മരണസംഖ്യ 46 ആയി ഉയർന്നു. ഭൂഗർഭ റഡാർ ഉപയോഗിച്ചാണ് തിരച്ചിൽ തുടരുന്നത്. അതേസമയം, ഇന്നലെ കണ്ടെടുത്ത ജവാൻ വിഷ്ണുവിന്‍റെ മൃതദേഹം ഭൂദാനത്തെ തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഹൈദരാബാദിലെ നാഷനൽ ജിയോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആറംഗ വിദഗ്ദ സംഘമാണ് തെരച്ചിലിനായി ഭൂദാനത്ത് എത്തിയത്. ആളുകൾ ഉണ്ടെന്ന് സംശയം തോന്നുന്ന സ്ഥലത്താണ് പ്രധാനമായും റഡാർ ഉപയോഗിച്ച് പരിശോധിക്കുന്നത്. 20 മീറ്റർ വരെ ആഴത്തിലുള്ള വസ്തുക്കൾ റഡാർ ഉപയോഗിച്ച് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ, പ്രദേശത്തെ ചെളി റഡാറിന്‍റെ പ്രവർത്തനത്തിന് ബുദ്ധിമുട്ടാണ്.
അവസാന ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. സർക്കാർ നാടിനൊപ്പം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏകദേശം 1000 വീടുകളോളം മണ്ഡലത്തിൽ നിർമ്മിക്കേണ്ടത് ഉണ്ടെന്ന് എംഎൽഎ പിവി അൻവർ പറഞ്ഞു. ഇതിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലമ്പൂർ ഭൂദാനത്ത് നിന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ മരണസംഖ്യ 46 ആയി
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement