സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്; ജീവനക്കാർ ചേർന്ന് തല്ലിക്കൊന്നു

Last Updated:

ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം. ജീവനക്കാർ പാമ്പിനെ അടിച്ചുകൊന്നു. രണ്ട് ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു

News18
News18
തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പ് കയറിയത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം. ജീവനക്കാർ പാമ്പിനെ അടിച്ചുകൊന്നു. രണ്ട് ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു.
ദർബാർ ഹാളിന് പിന്നിലെ ഇടനാഴിയിലായിരുന്നു അന്ന് പാമ്പിനെ കണ്ടത്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന ഭാഗത്ത് വച്ച് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. എന്നാൽ, ആളുകൂടിയതോടെ പാമ്പ് ഇടനാഴിയിൽ നിന്ന് കാർഡ്‌ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങി.
ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാമ്പ് വിഷമുള്ളതല്ലെന്നും ചുരുട്ടയാണെന്നുമായിരുന്നു ജീവനക്കാരുടെ നിഗമനം. ഈ ബ്ലോക്കിലെ ഹോളുകളെല്ലാം പിഡബ്ലിയുഡി സിവിൽ എ ഇയുടെ നേതൃത്വത്തിൽ അടിയന്തരമായി അടയ്ക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്; ജീവനക്കാർ ചേർന്ന് തല്ലിക്കൊന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement