advertisement

'സോണിയ ഗാന്ധി' മൂന്നാറില്‍ ബിജെപി സ്ഥാനാർത്ഥി

Last Updated:

പിതാവ് ദുരെരാജ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധന കാരണമാണ് മകൾക്ക് ഈ പേര് നൽകിയത്

സോണിയ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച് തമിഴിലുള്ള പോസ്റ്റർ
സോണിയ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച് തമിഴിലുള്ള പോസ്റ്റർ
മൂന്നാർ: പേരിൽ മുൻ കോൺഗ്രസ് അധ്യക്ഷയുടെ പ്രൗഢിയുണ്ടെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് 34 കാരിയായ സോണിയ ഗാന്ധി. മൂന്നാർ പഞ്ചായത്തിലെ സ്ഥാനാർത്ഥിയായ ഇവർ നിലവിലെ സാഹചര്യത്തിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്.
നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജാണ് മകളോടുള്ള വാത്സല്യവും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധനയും കാരണം ഈ പേര് നൽകിയത്.
എന്നാൽ, ഭർത്താവ് സുഭാഷ് ബിജെപി പ്രവർത്തകനായതോടെ സോണിയ ഗാന്ധിയും താമരക്കൊടിയുടെ അനുഭാവിയായി മാറുകയായിരുന്നു. നിലവിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാണ് സുഭാഷ്. ഒന്നര വർഷം മുൻപ് പഴയ മൂന്നാർ മൂലക്കടയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
നിലവിലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥികൾ. പേരിലെ കൗതുകം കൊണ്ട് തന്നെ ഈ മത്സരം മൂന്നാറിൽ ചർച്ചയാവുകയാണ്.
advertisement
Summary: Despite bearing the name of the former Congress President, 34-year-old Sonia Gandhi is preparing to contest the local body elections on the BJP's 'Lotus' symbol. As a candidate for the Munnar Panchayat, she has become a point of interest in the current scenario. Her late father, Dhurairaj, a worker at Nallathanni Kallar and a senior Congress leader, gave her the name out of affection for his daughter and admiration for Congress leader Sonia Gandhi.However, after her husband, Subhash, became a BJP worker, Sonia Gandhi also became an advocate of the saffron party.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സോണിയ ഗാന്ധി' മൂന്നാറില്‍ ബിജെപി സ്ഥാനാർത്ഥി
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement