advertisement

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി

Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാലറി ചലഞ്ചിൽ കോടതിവിധിയെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ശമ്പളം വൈകുവാൻ കാരണം. ഒന്നാം തിയതി ലഭിക്കുമായിരുന്ന ശമ്പളം രണ്ട് ദിവസം കൂടി വൈകാനാണ് സാധ്യത.
എല്ലാമാസവും ഒന്നാം തിയതിയാണ് സർക്കാർ ജീവനക്കാരുടെ  അക്കൗണ്ടിൽ ശമ്പളം എത്തുക. എന്നാൽ ഇന്ന് ശമ്പളം ലഭിച്ചില്ല. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും നവകേരള നിർമിതിക്കുമായി ഒരുമാസത്തെ ശമ്പളം സർക്കാർ ജീവനക്കാർ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ശമ്പളം നൽകാൻ തയാറാകുന്നവർ സമ്മതപത്രം നൽകണമെന്ന് ആദ്യഘട്ടത്തിൽ സർക്കാർ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ, ശമ്പളം നൽകാൻ തയാറാകാത്തവര്‍ വിസമ്മതപത്രം നൽകണമെന്ന് സർക്കാർ നിർദേശിച്ചു. ഇതിനെതിരെ ഒരുവിഭാഗം ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഇതിനെ തുടർന്ന് ധനവകുപ്പ് പുതിയ  മാർഗനിര്‍ദേശം കഴിഞ്ഞ ദിവസം  പുറത്തിറക്കി.
advertisement
എന്നാൽ, മാസാന്ത്യത്തിൽ ഉണ്ടായ വിധി വലിയ അവ്യക്തത ഉണ്ടാക്കി. ശമ്പളവുമായി ബന്ധപ്പെട്ട് നേരത്തെ ബില്ല് തയാറാക്കി അയച്ചിരുന്നു. ഇനി ശമ്പളം നൽകണമെങ്കിൽ ഈ ബില്ലുകൾ തിരുത്തി അയക്കേണ്ടതുണ്ട്. ഇതിന് രണ്ട് ദിവസം കൂടി സമയമെടുക്കുമെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി
Next Article
advertisement
'കുമ്പള ടോൾ പ്ലാസ പൂട്ടുന്നു; ഇടപെട്ടത് കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും': കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര
'കുമ്പള ടോൾ പ്ലാസ പൂട്ടുന്നു; ഇടപെട്ടത് കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും': കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര
  • കാസർഗോഡ് കുമ്പള ആരിക്കാടിയിലെ താത്കാലിക ടോൾ പ്ലാസയുടെ പ്രവർത്തനം പൂർണ്ണമായും അവസാനിക്കും

  • നാട്ടുകാരുടെ ദീർഘകാല സമരത്തിന് ഫലം കണ്ടതിൽ കേന്ദ്രമന്ത്രിമാർ, ബിജെപി നേതാക്കൾ ഇടപെട്ടതായി റിപ്പോർട്ട്

  • ടോൾ പൂട്ടലിന്റെ ക്രെഡിറ്റിനെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്ന സൂചനകൾ പുറത്തുവന്നു

View All
advertisement