രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം റോഡരികിൽ നിന്ന വിദ്യാർത്ഥി നിയന്ത്രണംവിട്ട കാർ ഇടിച്ച് മരിച്ചു

Last Updated:

ശ്രീലക്ഷ്മിയുടെ കണ്ണുകൾ ദാനം ചെയ്തു.

കോഴിക്കോട്: രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം റോഡരികിൽ നിന്ന വിദ്യാർത്ഥി നിയന്ത്രണംവിട്ട കാർ ഇടിച്ച് മരിച്ചു. വെള്ളിപറമ്പ് ഉമ്മളത്തൂർ സ്വദേശി മാവുള്ളപറമ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.അജീഷിന്റെ മകൾ ശ്രീലക്ഷ്മി (13) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കോവൂർ – ഇരിങ്ങാടൻപള്ളി റോഡിലാണ് അപകടം. ഗുരുതര പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അപകടം.
ബന്ധുവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയിൽ കാർ റോഡരികിൽ നിർത്തി പുറത്തിറങ്ങിയതായിരുന്നു കുടുംബം. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ശ്രീലക്ഷ്മിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമ്മ കൈ പിടിച്ചു റോഡരികിലേക്ക് വലിച്ചതിനാൽ സഹോദരൻ രക്ഷപ്പെട്ടു. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം (2) എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്രീലക്ഷ്മിയുടെ കണ്ണുകൾ ദാനം ചെയ്തു. അമ്മ: റിഷ. സഹോദരൻ: ശ്രീവിനായക്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം റോഡരികിൽ നിന്ന വിദ്യാർത്ഥി നിയന്ത്രണംവിട്ട കാർ ഇടിച്ച് മരിച്ചു
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement