കണ്ണൂർ വിസി പുനർനിർമനത്തിലെ സുപ്രീം കോടതിവിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി

Last Updated:

ഇല്ലാത്ത ബാഹ്യസമ്മർദ്ദം ഉണ്ടെന് വരുത്താനാണ് ഗവർണർ ശ്രമിച്ചതെന്നും അതിലുള്ള തിരിച്ചടിയാണിതെന്നും മുഖ്യമന്ത്രി

news18
news18
പാലക്കാട്: കണ്ണൂർ വിസി പുനർനിർമനത്തിലെ സുപ്രീം കോടതിവിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‍റെ സത്യാവസ്ഥ അറിയാൻ സുപ്രീം കോടതി വിധി വായിച്ചു നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനോട് അനുബന്ധിച്ച് പാലക്കാട്ട് നടത്തിയ പ്രഭാതയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയെ സുപ്രീംകോടതിയും ശരിവച്ചതാണ്. ഗവർണറാണ് വിസിയെ നിയമിച്ചത്. അതേ ഗവർണർ തന്നെ പറയുന്നു ചട്ടപ്രകാരമല്ല നിയമനമെന്ന്. പ്രോ- ചാൻസിലർ, ചാൻസിലർക്കയച്ച കത്താണ് ബാഹ്യസമ്മർദ്ദമായി പറയുന്നത്. ഇരുവരും ഒരേ പദവിയിലുള്ളവരാണെന്നും അതെങ്ങനെ ബാഹ്യസമ്മർദമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇല്ലാത്ത ബാഹ്യസമ്മർദ്ദം ഉണ്ടെന് വരുത്താനാണ് ഗവർണർ ശ്രമിച്ചതെന്നും അതിലുള്ള തിരിച്ചടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കുട്ടികളെ ചിയർഗേൾസിനെപ്പോലെ നിർത്തിയെന്ന് ഹൈക്കോടതി പറഞ്ഞത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞതെന്നറിയില്ല. വസ്തുത അന്വേഷിച്ചാണോ കോടതി ഇങ്ങനെ പറഞ്ഞത്? സ്കൂൾ വിദ്യാർഥികളെ വെയിലത്ത് നിർത്തിയിട്ടില്ല. നവകേരള സദസ്സ് കാണാൻ ധാരാളം കുട്ടികൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ വിസി പുനർനിർമനത്തിലെ സുപ്രീം കോടതിവിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി
Next Article
advertisement
'മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി'; ജയൻ ചേർത്തല
'മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി'; ജയൻ ചേർത്തല
  • മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് 'ലാല്‍സലാം' എന്ന് പേര് നല്‍കിയതിനെ വിമര്‍ശിച്ച് ജയന്‍ ചേർത്തല.

  • 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നു.

  • കേരളത്തിലെ ഇടതുപക്ഷ പരിപാടികളില്‍ സിനിമാ നടന്മാരുടെ സാന്നിധ്യം കൂടുതലാണെന്ന് ജയന്‍ ചേർത്തല.

View All
advertisement