'മെസി കേരളത്തിൽ വരുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന് സംശയം': ടി. പി അഷ്റഫലി

Last Updated:

മുൻപ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് സമയത്താണ് വി അബ്ദുറിമാൻ മന്ത്രി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്ന് ടി പി അഷ്റഫലി പറഞ്ഞു

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരും എന്നുള്ള വി അബ്ദുറിമാന്റെ പ്രസ്താവന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളത് ആണോ എന്ന് സംശയമെന്ന് യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി പി അഷ്റഫലി. മുൻപ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് സമയത്താണ് മന്ത്രി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്ന് ടി പി അഷ്റഫലി പറഞ്ഞു. ഇക്കാര്യത്തിൽ ഉള്ള അവ്യക്തതകൾ നീക്കണമെന്നും ടി പി അഷ്റഫലി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്. 'ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്' എന്ന ക്യാപ്ഷനോടയൊണ് മെസിയുടെ ചിത്രം അബ്ദുറഹിമാൻ പങ്കുവച്ചത്. എന്നാൽ, പോസ്റ്റ് വൈറലായതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറഞ്ഞത്.
എന്നാൽ, മെസിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് ഇപ്പോഴും മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ഒക്ടോബറില്‍ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി. അബ്ദു റഹിമാൻ അടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം നവംബറിൽ തിരുവനന്തപുരത്ത് ഒരു പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ, കഴിഞ്ഞ മാസം മെസി കേരളത്തിൽ എത്തില്ലെന്ന സൂചനകളും പുറത്തു വന്നിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മെസി കേരളത്തിൽ വരുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന് സംശയം': ടി. പി അഷ്റഫലി
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement