'ഹിന്ദിക്കാരുടെ കുട്ടിയല്ലേ'; അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചപ്പോൾ മുന്നോട്ടുവന്നത് രേവത്

Last Updated:

'കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവയിൽ പോയി, മാളയിൽ പോയി, കുറുമശേരിയിൽ പോയി. ഒരു പൂജാരിയും വന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നായിരുന്നു'

രേവത്
രേവത്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയായ കുട്ടിയുടെ അന്ത്യ കർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചത് വിവാദമാകുന്നു. ഒടുവിൽ കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ സന്നദ്ധനായി മുന്നോട്ടുവന്നത് രേവത് എന്ന പൂജാരിയാണ്. അദ്ദേഹം തന്നെയാണ് മറ്റ് പൂജാരിമാർ വിസമ്മതിച്ച കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
‘കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവയിൽ പോയി, മാളയിൽ പോയി, കുറുമശേരിയിൽ പോയി. ഒരു പൂജാരിയും വന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നായിരുന്നു. ആരായാലും മനുഷ്യരല്ലേ. അപ്പോ ഞാൻ കരുതി വേറെ ആരും വേണ്ട, നമ്മുടെ മോളുടെ അല്ലേ, ഞാൻ തന്നെ കർമം ചെയ്തോളാം. എനിക്ക് കമർങ്ങൾ അത്ര നന്നായി അറിയില്ല. ഇതുവരെ ഒരു മരണത്തിന് മാത്രമാണ് കർമം ചെയ്തിട്ടുള്ളത്’- അഞ്ചുവയസുകാരിയുടെ അന്ത്യകർമം നിർവഹിച്ചശേഷം രേവത് മാധ്യമങ്ങളോട് പറഞ്ഞു.
advertisement
കുട്ടിയുടെ സംസ്ക്കാരചടങ്ങുകൾ പൂർത്തിയായശേഷമാണ് രേവത് മാധ്യമങ്ങളോട് സംസാരിച്ചത്. ഇതുകേട്ടുനിന്ന അൻവർ സാദത്ത് എംഎൽഎ രേവതിനെ കെട്ടിപ്പിടിച്ച് പ്രശംസിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹിന്ദിക്കാരുടെ കുട്ടിയല്ലേ'; അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചപ്പോൾ മുന്നോട്ടുവന്നത് രേവത്
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement