'ഹിന്ദിക്കാരുടെ കുട്ടിയല്ലേ'; അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചപ്പോൾ മുന്നോട്ടുവന്നത് രേവത്

Last Updated:

'കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവയിൽ പോയി, മാളയിൽ പോയി, കുറുമശേരിയിൽ പോയി. ഒരു പൂജാരിയും വന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നായിരുന്നു'

രേവത്
രേവത്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയായ കുട്ടിയുടെ അന്ത്യ കർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചത് വിവാദമാകുന്നു. ഒടുവിൽ കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ സന്നദ്ധനായി മുന്നോട്ടുവന്നത് രേവത് എന്ന പൂജാരിയാണ്. അദ്ദേഹം തന്നെയാണ് മറ്റ് പൂജാരിമാർ വിസമ്മതിച്ച കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
‘കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവയിൽ പോയി, മാളയിൽ പോയി, കുറുമശേരിയിൽ പോയി. ഒരു പൂജാരിയും വന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നായിരുന്നു. ആരായാലും മനുഷ്യരല്ലേ. അപ്പോ ഞാൻ കരുതി വേറെ ആരും വേണ്ട, നമ്മുടെ മോളുടെ അല്ലേ, ഞാൻ തന്നെ കർമം ചെയ്തോളാം. എനിക്ക് കമർങ്ങൾ അത്ര നന്നായി അറിയില്ല. ഇതുവരെ ഒരു മരണത്തിന് മാത്രമാണ് കർമം ചെയ്തിട്ടുള്ളത്’- അഞ്ചുവയസുകാരിയുടെ അന്ത്യകർമം നിർവഹിച്ചശേഷം രേവത് മാധ്യമങ്ങളോട് പറഞ്ഞു.
advertisement
കുട്ടിയുടെ സംസ്ക്കാരചടങ്ങുകൾ പൂർത്തിയായശേഷമാണ് രേവത് മാധ്യമങ്ങളോട് സംസാരിച്ചത്. ഇതുകേട്ടുനിന്ന അൻവർ സാദത്ത് എംഎൽഎ രേവതിനെ കെട്ടിപ്പിടിച്ച് പ്രശംസിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹിന്ദിക്കാരുടെ കുട്ടിയല്ലേ'; അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചപ്പോൾ മുന്നോട്ടുവന്നത് രേവത്
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement