ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു; ഓർമയാകുന്നത് അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനം

Last Updated:

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനും നവരാത്രി ഘോഷയാത്ര തുടങ്ങിയ തിരുവനന്തപുരത്തെ ഭൂരിഭാഗം ഉത്സവങ്ങൾക്കും ശിവകുമാർ തിടമ്പേറ്റിയിട്ടുണ്ട്

ശ്രീകണ്ഠേശ്വരം ശിവകുമാർ
ശ്രീകണ്ഠേശ്വരം ശിവകുമാർ
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശിവകുമാറിന്റെ അന്ത്യം ഇന്ന് രാവിലെയായിരുന്നു. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ചികിത്സയിലായിരുന്നു.
46 വർഷം മുൻപാണ് ആനയെ ക്ഷേത്രത്തിൽ‌ നടക്കിരുത്തിയത്. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായി. തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് ആന ഭാഗമായി. നവരാത്രി ഘോഷയാത്രയിലടക്കം തലയെടുപ്പോടെ മുന്നിൽ നിന്ന ശ്രീകണ്ഠേശ്വരം ശിവകുമാർ ഉണ്ടായിരുന്നു.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനും നവരാത്രി ഘോഷയാത്ര തുടങ്ങിയ തിരുവനന്തപുരത്തെ ഭൂരിഭാഗം ഉത്സവങ്ങൾക്കും ശിവകുമാർ തിടമ്പേറ്റിയിട്ടുണ്ട്.
advertisement
മൈസൂർ വനാന്തരങ്ങളില്‍ നിന്ന് തമിഴ്നാട് മുതുമല ക്യാമ്പിലെത്തിയ ആനയെ അവിടെ ചിട്ടവട്ടങ്ങൾ പഠിച്ച് ഉശിരൻ കൊമ്പനാനയാക്കി മാറ്റി. അവിടെ നിന്ന് കന്യാകുമാരി ജില്ലയിലെ പൊന്നയ്യൻ പെരുവട്ടർ എന്നയാൾ ലേലത്തിൽ വാങ്ങി. അവിടെ നിന്ന് മറ്റൊരു ഉടമ വാങ്ങി. കൃഷ്ണകുമാർ എന്നായിരുന്നു അവിടെ വിളിപ്പേര്.
advertisement
തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് നടയ്ക്കിരുത്താൻ ഒരു ആനയെ തേടിയുള്ള അന്വേഷണമാണ് ശിവകുമാറിലേക്ക് എത്തിയത്. 1983-84ൽ ശ്രീകണ്ഠേശ്വരം ശിവകുമാറായി. പിന്നീട് അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനമായി.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു; ഓർമയാകുന്നത് അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനം
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement