വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം; ലത്തീൻ അതിരൂപത ബിഷപ്പ് തോമസ് ജെ നെറ്റോ രണ്ടു കേസുകളിൽ കൂടി പ്രതി

Last Updated:

പുതുതായി രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും ബിഷപ്പ് ഒന്നാം പ്രതിയാണ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതിക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ രണ്ടു കേസുകളിൽ കൂടി പ്രതിചേർത്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തുറമുഖ നിർമ്മാണ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയതിന് ഉൾപ്പെടെയാണ് കേസ്.
പുതുതായി രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും ബിഷപ്പ് ഒന്നാം പ്രതിയാണ്. നേരത്തെ ഒരു പ്രദേശത്തെ ഒരു വിഭാഗം ആളുകളുമായുണ്ടായ സംഘർഷത്തിലും ബിഷപ്പിനെ ഒന്നാം പ്രതി ആക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം.
മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ തിയോഡേഷ്യസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സാമുദായിക സൗഹാർദ്ദം തകർക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിന് ശ്രമിച്ചതിനുമാണ് കേസ്.പോലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയ ഹിന്ദു ഐക്യവേദിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
advertisement
വിഴിഞ്ഞം തുറമുഖം സംബന്ധിച്ച കേസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ ശക്തമായ നടപടി. സമരക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സർക്കാർ.
ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെന്ന് അറിയിക്കണമെന്ന് കോടതി പോലീസിനോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. നാളെ വിശദമായ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കും. തുറമുഖത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ ആവശ്യപ്പെടുന്ന കാര്യം ഇതുവരെ സംസ്ഥാന സർക്കാർ പരിഗണിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം; ലത്തീൻ അതിരൂപത ബിഷപ്പ് തോമസ് ജെ നെറ്റോ രണ്ടു കേസുകളിൽ കൂടി പ്രതി
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement