'ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല'; രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ കാണാൻപോയത് തെറ്റെന്ന് വിഡി സതീശൻ

Last Updated:

രാഹുലിനെ വ്യക്തിപരമായി ശാസിക്കുമെന്നും സതീശൻ പറഞ്ഞു

News18
News18
രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രിയിൽ പിവി അൻവറിനെ വീട്ടിൽ കാണാൻപോയത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവർ അടഞ്ഞ അധ്യായമാണെന്ന് യു.ഡി.എഫ് നേതൃത്വം തീരുമാനമെടുത്തതാണെന്നും ചർച്ചനടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തില്‍ സ്വയം തീരുമാനമെടുത്ത് പോയതാണ്. രാഹുലിനോട് വിശദീകരണമൊന്നും ചോദിക്കില്ല. അദ്ദേഹം തനിക്ക് അനിയനപ്പോലെയാണെന്നും എന്നാൽ താൻ രാഹുലിനെ വ്യക്തിപരമായി ശാസിക്കുമെന്നും സതീശൻ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയാണെങ്കിൽ ആലോചിക്കാമെന്നായിരുന്നു നേരത്തെ പിവി അൻവറിനോട് യു.ഡി.എഫ് നേതൃത്വം അറിയിച്ചത്. എന്നാൽ പിറ്റേ ദിവസം തന്നേ അൻവർ പഴയ നിലപാട് ആവർത്തിച്ചു. ഇതോടെ അൻവറുമായുള്ള ചർച്ചയുടെ വാതിലടഞ്ഞെന്നും ഇനി ചർച്ചയില്ലെന്നും ഇക്കാര്യം അൻവറിനെ അറിയിച്ചതാണെന്നും സതീശൻ വ്യക്തമാക്കി.
നിലമ്പൂരിൽ സംഘടനാപരമായി യു.ഡി.എഫ് ശക്തമാണെന്നും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും സതീശൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല'; രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ കാണാൻപോയത് തെറ്റെന്ന് വിഡി സതീശൻ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement