എറണാകുളം: പാലക്കാടുണ്ടായ കൊലപാതകങ്ങൾ (Palakkad Murder)മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ഫലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാർക്കശ്യം നിറഞ്ഞ സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. പ്രസക്തിയില്ലത്തവർ പ്രസക്തിക്ക് വേണ്ടിയാണ് കൊലപാതകം നടത്തുന്നത്. കൊലയാളികൾ പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണെന്നും വിഡി സതീശൻ പറഞ്ഞു.
നേരത്തെ ആലപ്പുഴയിൽ കൊലപാതകം നടന്നു, ഇന്നലെ പാലക്കാടും സംഭവിച്ചു. നാളെ നാളെ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് പറയാനാകില്ല. സാധാരണക്കാരാണ് ഇരകളായി മാറുന്നത്.
ഇടമുണ്ടാക്കാനാണ് കൊലപാതക സംഘടനകൾ ശ്രമിക്കുന്നത്. ഗൂഡാലോചന നടത്തുന്നവർ സുരക്ഷിതരാണ്. ഒരു വിഭാഗത്തിന്റെ അസ്തിത്വം മറുഭാഗം ചെയ്യുന്ന കൊലപാതകങ്ങളിലാണ്.
പൊലീസ് സേനയിൽ വർഗീയ ശക്തികൾ നുഴഞ്ഞു കയറിയിട്ടുണ്ട്. സർക്കാറിന് ഇവരെ നിയന്ത്രിക്കാനാവുന്നില്ല. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശൻ വിമർശിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.