തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞ് നാല് മരണം, 40 പേർക്ക് പരിക്ക്

Last Updated:

ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. 

തൃശൂർ: ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ  ബസ് മറിഞ്ഞു നാല് പേർ മരിച്ചു. തമിഴ്നാട്ടിലെ മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നതെന്നാണ് വിവരം. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ്  അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
ശനിയാഴ്ച രാത്രി ഏഴ് മണിയോടു കൂടിയായിരുന്നു ഒല്ലൂരിൽ നിന്ന് സംഘം തീർഥാടനത്തിന് പോയത്. കുട്ടികളടക്കം 51 യാത്രക്കാരിയിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നാൽപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ മണ്ണാർക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായാ വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞ് നാല് മരണം, 40 പേർക്ക് പരിക്ക്
Next Article
advertisement
കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
  • കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി അൽഫോൻസാ ജേക്കബ് കോളേജിൽ കുഴഞ്ഞുവീണു മരിച്ചു.

  • അധ്യാപകരും ജീവനക്കാരും ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽഫോൻസയുടെ ജീവൻ രക്ഷിക്കാനായില്ല.

  • അൽഫോൻസയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

View All
advertisement