ഭക്ഷ്യസുരക്ഷാ ഓഫീസിൽ റെയ്ഡിനെത്തിയ വിജിലന്‍സ് സംഘം ഓഫീസ് തുറക്കാൻ കാത്തുനിന്നത് അരമണിക്കൂർ; ജീവനക്കാരെത്തിയത് 11.30ന്

Last Updated:

ഓപ്പറേഷൻ ജനരക്ഷ എന്ന പേരിലാണ് 45 ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ഇന്നലെ രാവിലെ 11 മണിമുതൽ വിജിലൻസ് പരിശോധന നടത്തിയത്... പരിശോധനയിൽ വ്യാപക ക്രമക്കേടും ജീവനക്കാരുടെ കൃത്യവിലോപവും കണ്ടെത്തി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ജോലിചെയ്യുന്നതിൽ വലിയ കൃത്യവിലോപവും വിജിലൻസ് റെയ്ഡിൽ വ്യക്തമായി. കോട്ടയം പാലായിൽ 11 മണിയോടെ വിജിലൻസ് സംഘം എത്തുമ്പോൾ ഓഫീസ് തുറന്നിരുന്നില്ല. പരിശോധനയ്ക്കായി ഇവിടെ വിജിലൻസ് സംഘത്തിന് കാത്തുനിൽക്കേണ്ടിവന്നു. ഒടുവിൽ 11.30ഓടെയാണ് ജീവനക്കാർ എത്തിയത്. നെയ്യാറ്റിൻകരയിൽ വിജിലൻസ് സംഘം എത്തുമ്പോൾ സ്വീപ്പർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ഓഫീസ് തുറക്കുന്നതിലും ജീവനക്കാർ എത്തുന്നതിലും കൃത്യനിഷ്ഠയില്ലെന്ന് മാത്രമല്ല, ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടെന്നും കണ്ടെത്തി.
സാംപിൾ പരിശോധനയും തുടർനടപടിയുമില്ല
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകളിൽനിന്നും മറ്റും ശേഖരിക്കുന്ന സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. കൊണ്ടോട്ടിയിൽ 2014-2017 കാലഘട്ടത്തിലുള്ള സാംപിൾ പോലും പരിശോധിച്ചിട്ടില്ല. ചിറയിൻകീഴിൽ രണ്ടുവർഷത്തിനിടെ ലാബിൽ നൽകിയ സാംപിളുകളിൽ 88 എണ്ണത്തിൽ 83ലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തിയ പരിശോധനയിൽ 680 പരാതികളിൽ 434 എണ്ണത്തിലും തുടർനടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. ചിറ്റൂരിൽ അഞ്ചുവർഷം മുമ്പ് എടുത്ത സാംപിൾ പോലും പരിശോധിച്ചിട്ടില്ല. കണ്ണൂരിൽ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ പരിശോധനയ്ക്ക് അയയ്ക്കാതെ ഓഫീസിന്‍റെ പിൻവശത്ത് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. അസിസ്റ്റന്‍റ് കമ്മീഷണറുടെ കൈവശം കണക്കിൽപ്പെടാത്ത 4500 രൂപയും വിജിലൻസ് പിടിച്ചെടുത്തു. 'ബുധനാഴ്ച മാത്രമെ ലൈസൻസ് നൽകൂ' എന്ന നിയമവിരുദ്ധ ബോർഡും ഇവിടെനിന്ന് കണ്ടെത്തി. കാസർകോട് 19 സാംപിളുകൾ പിടിച്ചെടുത്തെങ്കിലും പരിശോധനയ്ക്ക് അയയ്ക്കാതെ ഓഫീസിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
advertisement
ഭക്ഷണത്തിൽ മായം നടപടി കാര്യക്ഷമമല്ല
ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരായ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടികൾ കാര്യക്ഷമമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. വയനാട് മീനങ്ങാടിയിൽ കുടിവെള്ള കമ്പനിയിലെ വെള്ളത്തിൽ കലർപ്പുള്ളതായി ലാബ് പരിശോധന ഫലത്തിൽ വ്യക്തമായിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മുക്കിയ നിലയിലാണ്. കൽപ്പറ്റയിൽ അരിയിൽ മായം കലർത്തിയെന്ന ലാബ് റിപ്പോർട്ടും മുക്കിയ അവസ്ഥയിലായിരുന്നു. മലപ്പുറം, കണ്ണൂർ, പത്തനംതിട്ട, ആറൻമുള, അടൂർ എന്നിവിടങ്ങളിൽ ഭക്ഷണത്തിൽ മായം കലർത്തിയതിനെത്തുടർന്ന് അഞ്ച് ലക്ഷം വരെ പിഴ ചുമത്തേണ്ടതിന് 1000 മുതൽ 25000 വരെ മാത്രമാണ് ഈടാക്കിയിരിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായി.
advertisement
വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്തിന് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ ജനരക്ഷ എന്ന പേരിലാണ് 45 ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ഇന്നലെ രാവിലെ 11 മണിമുതൽ വിജിലൻസ് പരിശോധന നടത്തിയത്.
പ്രവൃത്തിസമയം ഓഫീസ് അടച്ചിട്ട് കല്യാണത്തിന് പോയ സംഭവം
സപ്ലൈ ഓഫീസുകളുടെ പ്രവർത്തനത്തെക്കുറിച്ചും വ്യാപക ആക്ഷേപം നേരത്തെയുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതാം തീയതി പുനലൂർ സപ്ലൈ ഓഫീസിലെ ജീവനക്കാർ പ്രവൃത്തിസമയം കൂട്ടത്തോടെ കല്യാണത്തിന് പോയത് വിവാദമായിരുന്നു. ഓഫീസ് ജീവനക്കാരുടെ മകളുടെ കല്യാണത്തിനാണ് 12 കിലോമീറ്റർ അകലെയുള്ള അഞ്ചലിലേക്ക് ജീവനക്കാർ കൂട്ടത്തോടെ പോയത്. കല്യാണത്തിന് ശേഷം തിരിച്ചെത്തിയ ജീവനക്കാരെ ഒപ്പിടാൻ അനുവദിക്കാതെ സപ്ലൈ ഓഫീസർ അവധി നൽകിയിരുന്നു. സംഭവത്തിൽ പിന്നീട് സപ്ലൈ ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. കൊട്ടാരക്കര സപ്ലൈ ഓഫീസർക്ക് പുനലൂരിന്‍റെ താൽക്കാലിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭക്ഷ്യസുരക്ഷാ ഓഫീസിൽ റെയ്ഡിനെത്തിയ വിജിലന്‍സ് സംഘം ഓഫീസ് തുറക്കാൻ കാത്തുനിന്നത് അരമണിക്കൂർ; ജീവനക്കാരെത്തിയത് 11.30ന്
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement