മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; വഴിയോരക്കട തകര്‍ത്തു ഭക്ഷണസാധനങ്ങള്‍ കഴിച്ചു

Last Updated:

ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തിയ പടയപ്പയെ ആര്‍ആര്‍ടി സംഘമെത്തി കാട്ടിലേക്ക് തുരത്തി

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയെന്ന കാട്ടാനയിറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്‍റ് പരിസരത്തിറങ്ങിയ ആന പ്രദേശത്തുള്ള വഴിയോരക്കട തകർത്തു. കട തകര്‍ത്ത് അകത്തുള്ള ഭക്ഷണസാധനങ്ങളും ആന കഴിച്ചു. പടയപ്പയുടെ ആക്രമണത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച്ച പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തിയ പടയപ്പയെ ആര്‍ആര്‍ടി സംഘമെത്തി കാട്ടിലേക്ക് തുരത്തുകയായിരുന്നു. മൂന്നാറില്‍ പടയപ്പയുടെ ആക്രമണം തുടര്‍ക്കഥയാകുന്നത് വനംവകുപ്പിന് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഒരു മാസത്തിനുള്ളില്‍ മാത്രമായി ഇത് അഞ്ചാം തവണയാണ് മൂന്നാറില്‍ പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. അതേസമയം ഇന്നലെ നെല്ലിയാമ്പതിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ ചില്ലിക്കൊമ്പൻ എന്ന കാട്ടാന പ്രദേശത്തെ ലൈറ്റുകൾ തകർത്തു. നാട്ടുകാർ ബഹളം വെച്ചതോടെ കൊമ്പൻ തിരിച്ചുപോയി. നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന ഇടയ്ക്കിടെ ജനവാസ മേഖലകളിൽ ഇറങ്ങാറുണ്ട്. എന്നാൽ നാട്ടുകാർക്ക് കാര്യമായ പ്രശ്നങ്ങളോ പ്രയാസങ്ങളോ സൃഷ്ടിക്കാറില്ല. ചക്ക, മാങ്ങാ കാലത്ത് ചില്ലിക്കൊമ്പൻ കാടിറങ്ങി വന്ന് ഇവയെല്ലാം യഥേഷ്ടം കഴിച്ച് തിരിച്ചുപോകാറുണ്ട്. എന്നാൽ ചില്ലിക്കൊമ്പൻ ഇതുവരെ അക്രമകാരിയായിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; വഴിയോരക്കട തകര്‍ത്തു ഭക്ഷണസാധനങ്ങള്‍ കഴിച്ചു
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement