മുഖ്യമന്ത്രി വൈകിട്ട് കോട്ടയത്തേക്ക്; കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

Last Updated:

ജില്ലാ ജനറൽ സെക്രട്ടറി അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് കോട്ടയത്ത് എത്തും. ജില്ലയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന റബർ കർഷകസമരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിലാക്കി.
ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് ടൗൺ വാർഡ് പ്രസിഡന്റ് ഇ.എസ്. സജി എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ഇവർ കാഞ്ഞിരപ്പള്ളി ടൗണിൽ നിൽക്കുമ്പോൾ കസ്റ്റഡിയില്‍ എ‌ടുക്കുകയായിരുന്നു.
Also Read- മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്നു പരാതി
അതേസമയം, കളമശ്ശേരിയിൽ കെഎസ്യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി മിവ ജോളിയെ പോലീസ് അപമാനിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. തൃക്കാക്കര എസിപിയോട് കൊച്ചി ഡിസിപി റിപ്പോർട്ട് തേടി. വനിതാ പ്രവർത്തകയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കളമശേരി സി ഐ സന്തോഷ് തന്നെ പരസ്യമായി അപമാനിച്ചതെന്ന് മിവ ജോളി ന്യൂസ് 18 നോട് പറഞ്ഞു.
advertisement
കളമശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയപ്പോൾ കളമശേരി സിഐ അടക്കമുള്ള പുരുഷ പോലീസുകാർ മിവ ജോളിയെ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. സവനിത പ്രവർത്തകയെ സമര മുഖത്ത് അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവും കാെച്ചി ഡി സി സി യും രംഗത്ത് എത്തി. ഡി സി സി പ്രസിഡണ്ട് ഡിജിപിക്ക് പരാതി നൽകി.
സംഭവം വിവാദമായ പശ്ചാത്തലത്തിൽ കാെച്ചി ഡി സി പി തൃക്കാക്കര എസി പി യോട് അന്വേഷിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നാളെ മിവ ജോളിയുടെ മൊഴി എടുക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി വൈകിട്ട് കോട്ടയത്തേക്ക്; കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
Next Article
advertisement
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
  • ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക ഇടപെടൽ പാകിസ്ഥാനെ സഹായിച്ചുവെന്ന് അസിം മുനീർ പ്രസ്താവിച്ചു.

  • അസിം മുനീറിന്റെ പ്രസംഗം എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി വൈറലായി.

  • ഇന്ത്യൻ വ്യോമസേന പാകിസ്ഥാനും പി‌ഒകെയിലുമുള്ള ഭീകര ക്യാമ്പുകൾ ആക്രമിച്ച് തകർത്തതായി റിപ്പോർട്ട്.

View All
advertisement