സഹോദരനുമായുള്ള  ലെെംഗികബന്ധം; കേരളാ ഹെെക്കോടതി 12കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിരസിച്ചു

Last Updated:

34ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്

കൊച്ചി: സഹോദരനുമായുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 12 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയില്ല. ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12കാരിയുടെ ഹർജി കേരള ഹെെക്കോടതി നിരസിച്ചു. 34ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. ഈ നിലയില്‍ ഗർഭഛിദ്രം നടത്തുന്നത് പെൺകുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. കഴിഞ്ഞ മാസം 22നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയെ സമീപിച്ചത്.
ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായും സാരമായി ബാധിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ ആരോഗ്യ വിദഗ്ദ്ധരുടെ കീഴിൽ സ്വാഭാവിക പ്രസവമോ സിസേറിയനോ വഴി കുട്ടിയുടെ ജനനം നടക്കട്ടെയന്നാണ് കോടതി നിർദേശിക്കുകയായിരുന്നു. പെൺകുട്ടിയ്ക്ക് പ്രസവം വരെ അടുത്തുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടാമെന്നും കോടതി വ്യക്തമാക്കി.
advertisement
36-ാം ആഴ്ചയിൽ ഭ്രൂണം പൂർണ വളർച്ചയെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാകും കുട്ടിയുടെ പ്രസവ രീതി തീരുമാനിക്കുക. പ്രസവശേഷം കുട്ടിയുടെ പൂർണ സുരക്ഷ ഉറപ്പ് വരുത്താമെന്നും കോടതി ഉറപ്പ് നൽകി. കൂടാതെ പ്രസവം വരെ മാതാപിതാക്കള്‍ക്കൊപ്പമുള്ള കുട്ടിയുടെ ജീവിതസാഹചര്യം നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Law/
സഹോദരനുമായുള്ള  ലെെംഗികബന്ധം; കേരളാ ഹെെക്കോടതി 12കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിരസിച്ചു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement