അന്നേ ഉണ്ടോ ഇതൊക്കെ? ക്ലോണിംഗ് നടത്തുന്ന സമുദ്രജീവിയുടെ 115 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

Last Updated:

നക്ഷത്രമത്സ്യങ്ങള്‍ക്ക് സമാനമായി ആറ് കൈകള്‍ ഇവയ്ക്കുണ്ട്

നക്ഷത്ര മത്സ്യത്തോട് വളരെയധികം സാമ്യമുള്ള സമുദ്ര ജല ജീവിയായ ബ്രിട്ടില്‍ സ്റ്റാറിന്റെ ഫോസില്‍ ജര്‍മനിയില്‍ ഗവേഷകര്‍ കണ്ടെത്തി. ഈ ഫോസിലിന് 155 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പുരാതന സമുദ്രജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ഫോസില്‍ ഏറെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ, നക്ഷത്രമത്സ്യങ്ങള്‍ക്ക് സമാനമായി ആറ് കൈകള്‍ ഇവയ്ക്കുണ്ട്. ഇണയില്ലാതെ തന്നെ പ്രത്യുത്പാദനം നടത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. അതായത് ശരീരത്തെ സ്വയം പുനരുജ്ജീവിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും.
''ചില ബ്രിട്ടില്‍ സ്റ്റാറുകളും സ്റ്റാര്‍ഫിഷും പ്രത്യുത്പാദനത്തില്‍ അസാധാരണമായ വഴികള്‍ സ്വീകരിക്കാറുണ്ട്. ഈ സമയത്ത് അവയുടെ ശരീരം പകുതിയായി വേര്‍പിരിയുകയും നഷ്ടമായ ശരീരഭാഗത്ത് അവയവങ്ങള്‍ പിന്നീട് വളര്‍ന്നു വരികയുമാണ് ചെയ്യുന്നത്,'' ലക്‌സംബര്‍ഗിലെ നാഷണല്‍ മ്യൂസിയും ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ പാലിയന്റോളജിസ്റ്റായ ഡോ. ബെന്‍ തുയി മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജന്തുശാസ്ത്രത്തില്‍ ക്ലോണല്‍ ഫ്രാഗ്മെന്റേഷന്‍ എന്ന് ഈ വിളിക്കപ്പെടുന്ന ഈ പ്രക്രിയയെക്കുറിച്ച് താരതമ്യേന നന്നായി പഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ പരിണാമപരമായ ഉത്ഭവത്തെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറ് കൈകളുള്ള ഈ ബ്രിട്ടില്‍ സ്റ്റാറിന് ഓഫിയാക്റ്റിക്‌സ് ഹെക്‌സ് എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. 2018ല്‍ തെക്കന്‍ ജര്‍മനിയിലെ ഒരു ചുണ്ണാബ് കല്ല് നിക്ഷേപത്തില്‍ നിന്നാണ് ഈ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തിയത്.
advertisement
ഈ കണ്ടെത്തലിന്റെ അപൂര്‍വതയെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചും ഡോ. തുയി ഊന്നിപ്പറഞ്ഞു. നക്ഷത്ര ആകൃതിയിലുള്ള സമുദ്രജീവികളില്‍ നടക്കുന്ന ക്ലോണിംഗ് പ്രവര്‍ത്തനത്തിന് ആഴത്തിലുള്ള പരിണാമ പ്രക്രിയയുണ്ടെന്ന് ഈ ഫോസിലിന്റെ കണ്ടെത്തല്‍ അടിവരയിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുറാസിക് കാലഘട്ടത്തിന്റെ അവസാനകാലത്താണ് അലൈംഗിക പുനരുത്പാദനം (ഇണയുടെ പങ്കാളിത്തമില്ലാതെയുള്ള പ്രത്യുത്പാദനം) ആരംഭിച്ചതെന്ന് ഓഫിയാക്റ്റിസ് ഹെക്‌സിനെ ശാസ്ത്രസമൂഹത്തിന് പരിചയപ്പെടുത്തിക്കൊണ്ട് ഗവേഷകര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
അന്നേ ഉണ്ടോ ഇതൊക്കെ? ക്ലോണിംഗ് നടത്തുന്ന സമുദ്രജീവിയുടെ 115 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement