HOME /NEWS /Life / പ്ലേ സ്റ്റേഷൻ നിയന്ത്രിച്ച ബീജസങ്കലനത്തിലൂടെയുള്ള ആദ്യത്തെ കുട്ടികൾ പിറന്നു; ബീജം കുത്തിവെച്ചത് റോബോട്ട്

പ്ലേ സ്റ്റേഷൻ നിയന്ത്രിച്ച ബീജസങ്കലനത്തിലൂടെയുള്ള ആദ്യത്തെ കുട്ടികൾ പിറന്നു; ബീജം കുത്തിവെച്ചത് റോബോട്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കൃത്രിമ ബീജസങ്കലം വഴി ആരോഗ്യമുള്ള രണ്ട് കുട്ടികൾ പിറന്നതെന്നാണ് റിപ്പോർട്ടുകൾ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    പ്ലേ സ്റ്റേഷന്‍ കണ്‍ട്രോളര്‍ (play station control) ഉപയോഗിച്ച് നിയന്ത്രിച്ച റോബോട്ടിലൂടെ നടത്തിയ ബീജസങ്കലനം വഴി ആദ്യത്തെ കുട്ടികൾ പിറന്നു. സ്പാനിഷ് സ്റ്റാർട്ട്അപ്പ് ആയ ഓവർച്ച്യൂർ ലൈഫ് ആണ് ഈ റോബോട്ടിനെ വികസിപ്പിച്ചത്. കൃത്രിമ ബീജസങ്കലം വഴി ആരോഗ്യമുള്ള രണ്ട് കുട്ടികളാണ് പിറന്നതെന്നാണ് റിപ്പോർട്ടുകൾ.

    ബീജസങ്കലനത്തിനായി ഉപയോ​ഗപ്പെടുത്താവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിനെ വികസിപ്പിച്ചതിൽ പങ്കാളിയായ പ്രധാന എഞ്ചിനീയർമാരിൽ ഒരാൾക്ക് ഫെർട്ടിലിറ്റി മെഡിസിൻ മേഖലയിൽ വളരെ കുറഞ്ഞ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, സോണി പ്ലേ സ്റ്റേഷൻ 5 കൺട്രോളർ ഉപയോഗിച്ച് ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞു. ബീജം അടങ്ങിയ ഐവിഎഫ് സൂചി റോബോട്ടിനെ ഉപയോഗിച്ച് അണ്ഡത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. ഈ സാങ്കേതിക വിദ്യയിലൂടെ ബീജകോശങ്ങൾ പല തവണ അണ്ഡത്തിലേക്ക് നിക്ഷേപിച്ചു.

    Also read: വളർത്തുനായ മുതൽ ഡയമണ്ട് കമ്മൽ വരെ; ഊബർ റൈഡിനിടെ യാത്രക്കാർ മറന്നുവെയ്ക്കുന്ന വസ്തുക്കൾ

    ആരോഗ്യകരമായ ഭ്രൂണങ്ങൾ ഉണ്ടാകുന്ന തരത്തിലുള്ള ​നടപടിക്രമങ്ങളാണ് ഇവിടെ സ്വീകരിച്ചതെന്ന് ​ഗവേഷകർ പറയുന്നു. രണ്ടു പെൺകുട്ടികളാണ് ഈ പുത്തൻ സാങ്കേതിക വിദ്യയിലൂടെ പിറന്നിരിക്കുന്നത്. ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ ബീജങ്കലനം വഴി ജനിച്ച ആദ്യത്തെ കുട്ടികളാണ് ഇവരെന്നും ഗവേഷകർ അവകാശപ്പെട്ടു.

    ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അല്ലെങ്കിൽ ഐവിഎഫ് ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ആദ്യത്തെ ചുവടുവെയ്പാണ് തങ്ങളുടെ ഈ കണ്ടുപിടിത്തമെന്നും ഇതിനായി സ്വീകരിക്കുന്ന നടപടിക്രമങ്ങൾ നിലവിലുള്ള ഐവിഎഫിനേക്കാൾ വളരെ ചെലവു കുറഞ്ഞതാണെന്നും ഓവർച്ച്യൂർ ലൈഫ് പറഞ്ഞു. ​ഗവേഷണം നടത്തുന്നതിനായി ഖോസ്‌ല വെഞ്ചേഴ്‌സ്, യൂട്യൂബിന്റെ മുൻ സിഇഒ സൂസൻ വോജിക്കി തുടങ്ങിയ നിക്ഷേപകരിൽ നിന്ന് 37 മില്യൺ ഡോളർ ധനഹസായം കമ്പനിക്ക് ലഭിച്ചിരുന്നു.

    ഇപ്പോൾ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ലബോറട്ടറികൾ സാധാരണയായി കൈകാര്യം ചെയ്യുന്നത് ഈ മേഖലയിൽ ഉയർന്ന വൈദഗ്ധ്യമുള്ള എംബ്രിയോളജിസ്റ്റുകളാണ്.

    “ഇത് വിപ്ലവകരമായ ഒരു കണ്ടുപിടിത്തമാണ്. എന്നാൽ, ഇതൊരു തുടക്കം മാത്രമാണ്,” 1990-കളിൽ ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവെയ്പ് (ഐസിഎസ്ഐ) വികസിപ്പിച്ച ജിയാൻപിറോ പലെർമോ പറഞ്ഞു. റോബോട്ടിന്റെ സഹായം കൂടാതെ, ബീജകോശങ്ങൾ സ്വമേധയാ ലോഡ് ചെയ്യാനുള്ള വഴി ഓവർച്യൂറിലെ എഞ്ചിനീയർമാർ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    First published:

    Tags: Fertility problems, Fertility Treatment, Fertilization