രാമകഥ പറയുന്ന ചുറ്റമ്പലവുമായി രാമപുരത്തെ മേതിരി; പ്രതിഷ്ഠയിലും വ്യത്യസ്തത

Last Updated:

നാലമ്പലത്തിൽ രാമായണകഥ ആലേഖനം ചെയ്തിരിക്കുന്നു. രാമപുരം അമനകര കൂടപ്പലം ക്ഷേത്രങ്ങൾക്കു ശേഷമാണ് തീർത്ഥാടകർ മേതിരിയിൽ എത്തുന്നത്.

ഉച്ചവരെ ശത്രുഘ്‌നദേവൻ. ഉച്ചയ്ക്കുശേഷം സന്താനഗോപാലകൃഷ്ണൻ. ഒരു പ്രതിഷ്ഠ തന്നെ വ്യത്യസ്തഭാവത്തിൽ ആരാധിക്കുന്ന ക്ഷേത്രമാണ് കോട്ടയം രാമപുരത്തെ മേതിരി. നിർമാല്യത്തിന് നട തുറക്കുമ്പോൾ മുതൽ ഉച്ചപ്പൂജവരെയാണ് ശ്ത്രുഘ്‌ന സ്വാമിക്കുള്ള പൂജകൾ.
ഉച്ചയ്ക്കു ശേഷം ആരാധന സന്താനഗോപാലനാണ്. രാവിലെ ശത്രുഘ്‌നപൂജയുടെ സമയത്ത് പ്രധാനവഴിപാട് സുദർശന ചക്രസമർപ്പണമാണ്. സുദർശനത്തിന്റെ അവതാരമാണ് ശത്രുഘ്‌നനൻ എന്ന സങ്കൽപത്തിലാണ് ഈ അപൂർവ വഴിപാട്.
ഉച്ചയ്ക്കുശേഷം സന്താനഭാഗ്യത്തിനുള്ള വഴിപാടുകൾ. തൊട്ടിൽ സമർപ്പണമാണ് ഇതിൽ പ്രധാനം.
മേൽക്കൂരവരെ ശിലാപാളികൾകൊണ്ടു നിർമിച്ച ശ്രീകോവിലാണ് മേതിരിയിൽ.
മലയാളം വാർത്തകൾ/ വാർത്ത/Life/
രാമകഥ പറയുന്ന ചുറ്റമ്പലവുമായി രാമപുരത്തെ മേതിരി; പ്രതിഷ്ഠയിലും വ്യത്യസ്തത
Next Article
advertisement
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
  • ശബരിമലയില്‍ അയ്യപ്പനൊപ്പം വാവരെ കാണാന്‍ ആര്‍എസ്എസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

  • ആര്‍എസ്എസിന് മേധാവിത്വമുണ്ടായാല്‍ മഹാബലിയെ നഷ്ടമാകും, താത്പര്യം വാമനനോടാണെന്നും മുഖ്യമന്ത്രി.

  • കേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രവും ആഹാരവും കഴിക്കാം, പക്ഷേ ബിജെപിക്ക് വോട്ട് നല്‍കിയാല്‍ തനിമ തകര്‍ക്കും.

View All
advertisement