advertisement

ഹിജാബും ബുര്‍ഖിനിയും ധരിച്ച് കായിക മാസികയിൽ പ്രത്യക്ഷപ്പെട്ട ആദ്യ മോഡൽ: വീണ്ടും ചരിത്രം കുറിച്ച് ഹലീമ ഏദന്‍

Last Updated:
സ്പോർട്സ് ഇല്യുസ്ട്രേറ്റഡ് മാസികയുടെ സ്വിം സ്യൂട്ട് പതിപ്പിൽ ഹിജാബും ബുര്‍ഖിനിയും ധരിച്ച് വീണ്ടും ചരിത്രമെഴുതി ഹലീമ ഏദൻ. നേരത്തെ ബ്രിട്ടീഷ് വോഗ് മാഗസീന്റെ കവർ ഗേളായി ഹിജാബ് അണിഞ്ഞെത്തിയ ഹലീമ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു അന്താരാഷ്ട്ര മാസികയുടെ കവർ പേജിൽ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ട ആദ്യ താരമായിരുന്നു സൊമാലിയൻ- അമേരിക്കൻ വംശജയായ ഹലീമ.
2016 ലെ മിസ് മിന്നോസെട്ട യുഎസ്എ മത്സരത്തിലും ഹിജാബും ബുര്‍ഖിനിയും അണിഞ്ഞാണ് ഹലീമ വേദിയിലെത്തിയത്. ഇത്തരം വേഷം ധരിച്ചെത്തുന്ന ആദ്യ മത്സരാർഥി എന്ന ബഹുമതിക്ക് പുറമെ മത്സരത്തിന്റെ സെമിഫൈനൽ വരെ ഇവർ എത്തിയിരുന്നു.
കെനിയയിലെ ഒരു അഭയാർഥി ക്യാംപിൽ കഴിഞ്ഞിരുന്ന ഹലീമ ഏഴാം വയസിലാണ് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയത്. 'അമേരിക്കയിൽ വളര്‍ന്നുവെങ്കിലും ഞാൻ ഇവിടെ പ്രതിനിധാനം ചെയ്യപ്പെട്ടതായി ഒരിക്കലും തോന്നിയിട്ടില്ല. കാരണം ഇവിടെ ഒരു മാസിക താളിൽ പോലും ഹിജാബ് ധരിച്ച പെൺകുട്ടിയെ കാണാനാകുമായിരുന്നില്ല..ആദ്യമെത്താൻ ഒരിക്കലും ഭയപ്പെടരുത്.. ഹലീമ പറയുന്നു.
advertisement
ഹലീമയുടെ ജന്മദേശമായ കെനിയയിൽ തന്നെയായിരുന്നു മാസികയ്ക്ക് വേണ്ടി ഷൂട്ട് നടന്നതും. 'ഇവിടെ അഭയാർഥി ക്യാംപിൽ കഴിഞ്ഞിരുന്ന ഒരു ആറുവയസുകാരിയെക്കുറിച്ച് ഞാൻ എപ്പോഴും ആലോചിക്കും.. എന്നാൽ ഇപ്പോൾ അമേരിക്ക എന്ന സ്വപ്നത്തിൽ വളർന്ന് കെനിയയിലേക്ക് മടങ്ങിയെത്തി ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഷൂട്ടിംഗിൽ പങ്കെടുക്കുന്നു... അധികം ആര്‍ക്കും ഇല്ലാത്ത ഒരു കഥയാകും ഇത്.. ഷൂട്ടിംഗിന്റെ ഇടവേളകളിൽ ഹലീമ പറഞ്ഞു നിർത്തി.
(ബുർഖിനി: ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള പ്രത്യേക നീന്തല്‍ വേഷം)
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഹിജാബും ബുര്‍ഖിനിയും ധരിച്ച് കായിക മാസികയിൽ പ്രത്യക്ഷപ്പെട്ട ആദ്യ മോഡൽ: വീണ്ടും ചരിത്രം കുറിച്ച് ഹലീമ ഏദന്‍
Next Article
advertisement
വീട് പൂട്ടി താക്കോൽ വെക്കുന്നത് എവിടെ? സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ രഹസ്യക്യാമറ വച്ച് 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
'ആർടിഐ ഉദ്യോഗസ്ഥർ' ചമഞ്ഞ് ബ്ലാക്ക് മെയിലിംഗ്; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
  • ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച സംഘം പിടിയിൽ.

  • പ്രതികൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും, രണ്ട് ഉദ്യോഗസ്ഥർ ഇരയായതായും റിപ്പോർട്ട്.

  • പോലീസ് 6 സ്മാർട്ട്ഫോൺ, 8 മെമ്മറി കാർഡ്, 64 ജിബി പെൻഡ്രൈവ് ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു.

View All
advertisement