Kerala Gold  Rate Today | സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9,375 രൂപയാണ്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. 560 രൂപയാണ് പവന് (22 കാരറ്റ്) ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 75,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9,375 രൂപയാണ്. 70 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 10,228 രൂപയും പവന് 81,824 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,671 രൂപയും പവന് 61,368 രൂപയുമാണ്. ആഭരണ പ്രേമികൾക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമായിരിക്കും. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് വിലയിലെ ഈ ഇടിവ്. വെള്ളിയാഴ്ച സർവകാല റെക്കോിഡിലെത്തിയശേഷം സ്വർണ വില കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു..പവന് 75760 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 127 രൂപയും കിലോഗ്രാമിന് 1,27,000 രൂപയുമാണ്.
advertisement
യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേല്‍ ചുമത്തിയ ഉയര്‍ന്ന താരിഫ് തന്നെയാണ് സ്വര്‍ണവിലയേയും വിപണിയേയും ഇപ്പോഴും സ്വാധീനിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലെന്നായ ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വർണ വിപണിയേയും സ്വാധീനിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold  Rate Today | സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം
Next Article
advertisement
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
  • മാർക്സിസ്റ്റ് പാർട്ടി ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ പ്രോത്സാഹിപ്പിച്ചുവെന്ന് ലീഗ് ആരോപിച്ചു

  • തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം ആണെന്നും, പത്തനംതിട്ടയിൽ ലീഗ് വിജയിച്ചതെന്നും പറഞ്ഞു

  • മാർക്സിസ്റ്റ് പാർട്ടി ഹൈന്ദവർ കൂടുതലുള്ളിടത്ത് മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ എന്നും ചോദിച്ചു

View All
advertisement