Gold Rate: ഇനിയൊരു തിരിച്ചു പോക്കില്ലേ? ഇന്നും സ്വർണവിലയിൽ വർധനവ് ; കൂടിയത് 440 രൂപ

Last Updated:

തുടര്‍ച്ചയായി രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 800 രൂപയാണ് ഉയര്‍ന്നത്

News18
News18
തിരുവനന്തപുരം: സർവകാല റെക്കോർഡിൽ എത്തി സ്വർണ വില. പവന് ഇന്ന് 440 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 64,960 രൂപയാണ്. ഗ്രാമിന് 55 രൂപ വർധിച്ച് 8,120 രൂപയിലെത്തി. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നിരുന്നു. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 6,680 രൂപയിലാണ് വ്യാപാരം. വെള്ളിവില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 108 രൂപയില്‍ തുടരുന്നു.
തുടര്‍ച്ചയായി രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 800 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ പവന്‍ വില 360 രൂപ ഉയര്‍ന്നത്. ഇന്നത്തെ വിലക്കയറ്റത്തോടെ ആഭരണത്തിന്റെ വില കുറഞ്ഞിട്ട് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്.
ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.
advertisement
മാർച്ച് 1,2,3 തീയതികളിൽ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.വരും ദിവസങ്ങളില്‍ സ്വര്‍ണവില എന്താകുമെന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങള്‍ വിപണിയെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വര്‍ണം വന്‍തോതില്‍ വില കൂടാനുള്ള സാധ്യത കണ്ടത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ഇനിയൊരു തിരിച്ചു പോക്കില്ലേ? ഇന്നും സ്വർണവിലയിൽ വർധനവ് ; കൂടിയത് 440 രൂപ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement