Gold Rate: ഇന്നും നിശ്ചലം; ഉയർന്ന നിരക്കിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില

Last Updated:

നിലവിലെ നിരക്ക് അനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപ വരെ ചിലവാകും

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) തുടർച്ചയായ നാലാം ദിനവും മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9005 രൂപയാണ്. വ്യാഴ്ചയാണ് പവന് 80 രൂപ ഇടിഞ്ഞ് വില 72,040 ൽ എത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,366 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 9,821 രൂപയാണ്. വിലയിൽ മാറ്റമില്ലങ്കിലും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ 22 ആണ് ആദ്യമായി സ്വർണവില 75000 ലേക്ക് അടുത്തത്. എന്നാൽ അടുത്ത ദിവസം ഉയർന്ന നിരക്ക് അതുപോലെ കുറഞ്ഞിരുന്നു. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
നിലവിലെ നിരക്ക് അനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപ വരെ ചിലവാകും. പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. രജ്യാന്തരവില ഔൺസിന് 16 ഡോളർ ഇടിഞ്ഞ് 3,318 ഡോളറിലാണുള്ളത്. അതേസമയം, ഡോളറിനെതിരെ ഇന്ത്യൻ രൂപയുള്ളത് 7 പൈസ താഴ്ന്ന് 85.40ൽ. രൂപയുടെ വീഴ്ചയാകാം രാജ്യാന്തര സ്വർണവില താഴ്ന്നിട്ടും കേരളത്തിൽ വില മാറ്റമില്ലാതെ തുടരാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ഇന്നും നിശ്ചലം; ഉയർന്ന നിരക്കിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement