Gold Rate: അക്ഷയ തൃതീയ സ്വർണം വാങ്ങാൻ അനുയോജ്യമായ ദിവസം; ഇന്നത്തെ സ്വർണവില അറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് ലഭിക്കാൻ ഇന്ന് 8980 രൂപ നൽകണം

News18
News18
തിരുവനന്തപുരം: സ്വർണം വാങ്ങാനുള്ള ഏറ്റവും അനുയോജ്യമായ ദിവസമായാണ് അക്ഷയ തൃതീയയെ കണക്കാക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൻ്റെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ആഭരണപ്രേമികൾക്ക് ആശ്വാസമേകി ഇന്ന് സ്വർണവിലയിൽ (Gold Rate) മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് ലഭിക്കാൻ ഇന്ന് 8980 രൂപ നൽകണം. അക്ഷയതൃതീയയുടെ ഭാഗമായി ഇന്ന് ജ്വല്ലറികളിൽ സാധാരണയെക്കാൾ തിരക്കുണ്ടാവുമെന്നാണ് കരുതുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,344 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 9,791 രൂപയാണ്. തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണനിരക്ക് കഴിഞ്ഞ ദിവസം വർധിച്ചിരുന്നു.
ഏപ്രിൽ 22 ആണ് ആദ്യമായി സ്വർണവില 75000 ലേക്ക് അടുത്തത്. എന്നാൽ അടുത്ത ദിവസം ഉയർന്ന നിരക്ക് അതുപോലെ കുറഞ്ഞിരുന്നു. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.നിലവിലെ നിരക്ക് അനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപ വരെ ചിലവാകും. പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: അക്ഷയ തൃതീയ സ്വർണം വാങ്ങാൻ അനുയോജ്യമായ ദിവസം; ഇന്നത്തെ സ്വർണവില അറിയാം
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement