advertisement

Onam Bumper| റെക്കോർഡുകൾ ഭേദിച്ച് ഓണം ബമ്പർ; 370 കോടിയിലേറെ രൂപയുടെ ടിക്കറ്റ് വിൽപ്പന

Last Updated:

കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്

തിരുവവന്തപുരം: 25 കോടി രൂപയുടെ 74 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഓണം ബമ്പർ. രണ്ടുമണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കേ വിൽപന ഇപ്പോഴും തകൃതിയായി തുടരുകയാണ്. കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75 ലക്ഷമെങ്കിലും ആകുമെന്നാണ് പ്രതീക്ഷ.
ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട്‌, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ. മൂന്നാമതായി തൃശ്ശൂരുമുണ്ട്. 7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട്‌ മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
Also Read-  25 കോടി ആര്‍ക്കായിരിക്കും? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്
ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്. സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചതും വില്പന വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
advertisement
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 20 കോടി രൂപ ഓരോ കൊടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ 10 കോടി രൂപ 50 ലക്ഷം വീതം 20 ടിക്കറ്റുകൾക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 ടിക്കറ്റ്കൾക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കുമാണ് ലഭിക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Onam Bumper| റെക്കോർഡുകൾ ഭേദിച്ച് ഓണം ബമ്പർ; 370 കോടിയിലേറെ രൂപയുടെ ടിക്കറ്റ് വിൽപ്പന
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement