മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം; കഴിഞ്ഞ വർഷത്തെ കയറ്റുമതി 85000 കോടി

Last Updated:

നിലവിൽ രാജ്യത്ത് വിൽപന നടത്തുന്ന 97 ശതമാനം ഫോണുകളും ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ് എന്നതാണ് ഏറ്റവും വലിയ നേട്ടം.

ലോകത്ത് മൊബൈൽ ഫോൺ കയറ്റുമതിയിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യ. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022- 23 സാമ്പത്തിക വർഷത്തെ കണക്കുകൾ പുറത്ത് വന്നപ്പോൾ 85000 കോടി രൂപയുടെ ഫോണുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ഇന്ത്യ സെല്ലുലാർ ഇലക്ട്രോണിക് അസോസിയേഷനാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത് വിട്ടത്. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പോലുള്ള പദ്ധതികളുടെ വലിയ വിജയം കൂടിയാണ് ഈ നേട്ടമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ പദ്ധതികൾ രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണ രംഗത്ത് വൻകുതിച്ച് ചാട്ടത്തിന് വഴി തുറന്നു. കേന്ദ്ര സർക്കാർ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആഭ്യന്തര ഉത്പാദകകരായ കമ്പനികൾക്കായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം നടപ്പാക്കിയിരുന്നു.യുഎഇ, യുഎസ്, നെതർലാൻഡ്, യുകെ, ഇറ്റലി തുടങ്ങി അഞ്ച് രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന മൊബൈൽ ഫോൺ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. നിലവിൽ രാജ്യത്ത് വിൽപന നടത്തുന്ന 97 ശതമാനം ഫോണുകളും ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ് എന്നതാണ് ഏറ്റവും വലിയ നേട്ടം.
advertisement
ആഗോളതലത്തിൽ തന്നെ മൊബൈൽ ഫോൺ നിർമാണത്തിൽ രണ്ടാം സ്ഥാനമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.2023ൽ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്ന ഫോണുകളുടെ എണ്ണം ഒരു ലക്ഷം കോടി കവിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക് കൂട്ടലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2027-ൽ ആപ്പിൾ ഫോൺ ഉത്പാദനത്തിന്റെ 50 ശതമാനവും ഇന്ത്യയിൽ നിന്നാകും.
advertisement
നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നീ മോഡലുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. 2022-ൽ 80-85 ശതമാനം ഐഫോണുകൾ നിർമ്മിച്ചിരുന്ന ചൈനയെ പോലെ 2027 ആകുമ്പോഴേക്കും ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ നിലയ്ക്കുള്ള വളർച്ച തുടർന്നാൽ മൊബൈൽ ഫോൺ ഉല്പാദന രംഗത്ത് ഇന്ത്യയും വിയറ്റ്നാമും സമീപഭാവിയിൽ തന്നെ ചൈനയേക്കാൾ മുന്നിലെത്താനും സാധ്യതയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം; കഴിഞ്ഞ വർഷത്തെ കയറ്റുമതി 85000 കോടി
Next Article
advertisement
കണ്ണൂരിൽ ചോദ്യപേപ്പറിൽ സ്കൂൾ വിദ്യാർഥി ഭീകരസംഘടനകളുടെ പേരെഴുതി
കണ്ണൂരിൽ ചോദ്യപേപ്പറിൽ സ്കൂൾ വിദ്യാർഥി ഭീകരസംഘടനകളുടെ പേരെഴുതി
  • കണ്ണൂരിലെ വിദ്യാർഥി ചോദ്യപേപ്പറിൽ ഭീകരസംഘടനകളുടെ പേരും ആയുധങ്ങളുടെ ചിത്രങ്ങളും വരച്ചു.

  • ലഷ്‌കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ്, ഹമാസ്, ഹൂതി എന്നീ ഭീകരസംഘടനകളുടെ പേരുകൾ എഴുതിയിരുന്നു.

  • വിദ്യാർഥിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിശദീകരിച്ച ശേഷം പോലീസിൽ വിവരമറിയിച്ചു.

View All
advertisement